2011, ഏപ്രിൽ 15, വെള്ളിയാഴ്‌ച

തെരെഞ്ഞെടുപ്പ് പ്രചരണം ഒരവലോകനം.

രാഷ്ട്രീയനേതൃത്വം അകപ്പെട്ടീട്ടുള്ള അധാറ്മ്മിക പ്രവറ്ത്തനങ്ങളും, അഴിമതിയും, മൂല്യച്യുതിയും
കഴിഞ്ഞ അഞ്ചുവറ്ഷക്കാലത്തെ ഭരണ നേട്ടങ്ങളും ഇടതുപക്ഷത്തിന്റെ ഭാഗത്തുനിന്നും പ്രധാന വിഷയമായി ചറ്ച്ചക്ക് വന്നെങ്കിലും, മുഖ്യമന്ത്രി പറയുന്ന കയ്യാമം വെക്കല് പ്രസ്ഥാവനകളെ പ്രധിരോധിക്കാനും, വികസന രംഗത്ത് ഒന്നും ചെയ്യാന് പററിയില്ലെന്ന് സ്ഥാപിക്കാനും കേന്ദ്രം സംസ്ഥാനത്തിനനുവദിച്ച പദ്ധതികള് വിജയകരമായി നടപ്പാക്കാന് ഈ സറ്ക്കാരിനായില്ല എന്നതുമായിരുന്നുയു ഡി എഫിന്റെ വാദങ്ങള്.
സദാരണ ഗതിയില് ഭരണത്തിലെഅഴിമതി എന്ന വിഷയം ഉയറ്ത്തിപ്രചരണം നടത്തുന്നത് പ്രതിപക്ഷത്തിന്റെ പണിയാണെങ്കില് ആ വിഷയത്തില്നിന്ന് ഒളിച്ചോടാനാണ് ഇവിടെ യുഡി എഫ് ശ്രമിച്ചത്. അത് കോണ്ഗ്രസ്സും യു ഡി എഫും അകപ്പെട്ടിട്ടുള്ള ജീറ്ണ്ണതയുടേയും, ഇടതുപക്ഷത്തിന്റെ ഈ വിഷയത്തിലുള്ള മികവിന്റേയും ഫലം തന്നെയാണെന്ന് പറയാതെ വയ്യ.
കേരളത്തിലെ കഴിഞ്ഞ കുറെ സറ്ക്കാരുകളെ എടുത്ത് പരിശോധിച്ചാല് സാമൂഹ്യ ക്ഷേമ രംഗത്ത് ഗണ്യമായ പ്രവറ്ത്തനം ഈ സറ്ക്കാരിന് അവകാശപ്പെട്ടതാണെന്ന തിരിച്ചറിവാകണം ആ കാര്യത്തില് യു ഡി എഫ് മൗനം പാലിക്കാന് കാരണം.
രാജ്യം നേരിടുന്ന ഭീകരമായ ഒരു പ്രശ്നം വിലവറ്ദ്ധനവാണെങ്കിലും ആ വിഷയവും ചറ്ച്ചക്ക് വരുന്നതിനെ യുഡി എഫ് അനുകൂലിച്ചതായികണ്ടില്ല. അത് പ്രധാന വിഷയമായി ചറ്ച്ചക്ക് വന്നാല് ബൂമരാംഗായി കോണ്ഗ്രസ്സിനെ തിരിച്ചടിക്കും എന്നവറ്ക്കറിയാമായിരുന്നു.
സാന്പത്തികരംഗത്തും, ആരോഗ്യ രംഗത്തും, വൈദ്യുതി മേഖലയിലും, പൊതു വിതരണ രംഗത്തും ഈ സറ്ക്കാറ് അഭിനന്ദനാറ്ഹമായ ചുവടുകള് വെച്ചെങ്കിലും അവ വേണ്ടത്ര പ്രചരണ രംഗത്ത് ചറ്ച്ചാ വിഷയമാക്കാന് ഇടതുപക്ഷത്തിനുമായില്ല.
പെണ്പിടിയന്മാരെയും, അഴിമതിക്കാരെയും കയ്യാമം വെക്കുമെന്ന വി എസ്സിന്റെ പഴയ വാദങ്ങള് ഇപ്പോഴും അതേ പടി ആവറ്ത്തിക്കുന്നതിലെ അറ്ഥമില്ലായ്മയായിരുന്നു യു ഡി എഫിന്റെ പ്രധാന ആയുധം. അതും അവര് പ്രചരണ രംഗത്ത് പ്രതിരോധത്തിലായത്കൊണ്ട് മാത്രമാണ് വന്നതും. സറ്ക്കാരോ വി എസ്സോ താല്പര്യമെടുക്കാഞ്ഞത്കൊണ്ടല്ല പലരും നിയമത്തിന്റെ മുന്പില് വേണ്ട വിധം എത്താതിരുന്നത് എന്ന് ആരും പറയുമെന്ന് തോന്നുന്നില്ലെങ്കിലും വി ഐ പിയുടെ കാര്യത്തിലും മററും ഒരൊളിച്ചുകളി നടത്തുന്നുണ്ടോ എന്ന് ചിലരെങ്കിലും സംശയിച്ചാല് അവരെ കുററം പറയാനുമാകില്ല.
മാസങ്ങള്ക്ക് മുന്പേ ഉയറ്ന്നുകേട്ട പി ശശി ക്കെതിരെയുള്ള ആരോപണങ്ങളില് തക്കതായ നടപടി യഥാസമയത്ത് എടുക്കാന് കഴിയാതെ പോയത് പലപ്പോഴും ഇടതുപക്ഷത്തിന്റെ ആക്രമണത്തിന്റെ മൂറ്ച്ച കുറക്കാനിടയാക്കി.
പതിനഞ്ചും ഇരുപതും വറ്ഷം മുന്പ് ചറ്ച്ച ചെയ്യപ്പെട്ടത് വീണ്ടും പൊടി തട്ടി എടുത്ത്ചറ്ച്ചാവിഷയമാക്കി എന്ന് യു ഡി എഫ് പല കുറി പറഞ്ഞെങ്കിലും ആ വിഷയങ്ങളെല്ലാം വീണ്ടും വ്യത്യസ്തരൂപത്തില് ചറ്ച്ചാവിഷയമാകാന് കാരണം യുഡി എഫ് നേതാക്കളോ, സഹയാത്രികരോ തന്നെയാണ്താനും.
സ്മാറ്ട്സിററി വൈകിയത് ചൂണ്ടിക്കാട്ടി വികസന രംഗത്ത് ഈ സറ്ക്കാറ് പരാചയമാണെന്ന് വാദിക്കാനായിരുന്നു പ്രതിപക്ഷത്തിന്റെ ഒരു ശ്രമം. പക്ഷെ ഏറ്ണാംകുളത്തും പരിസര ദേശങ്ങളിലും മററു ഐ ടി അനുബന്ധസ്ഥാപനങ്ങള് പാടില്ല, ഇന്ഫോ പാറ്ക്ക് ടീകോമ്മിന് കൊടുക്കണം സ്ഥലത്തിന് കൈമാററവകാശ മ ( സ്വതന്ത്രമവകാശമ) നുവദിക്കണം തുടങ്ങിയ നിബന്ധനകള് ഒഴിവാക്കാന് ശ്രമിച്ചതാണതിനു കാരണം എന്ന് ഏവറ്ക്കും അറിയാവുന്നതാണല്ലൊ. അത് സംസ്ഥാനത്തിന് എത്രത്തോളം ഗുണകരമാണെന്നും, ഈ കാലയളവില് വേറെ എത്ര തൊഴിലവസരങ്ങള് ഈ മേഖലയിലുണ്ടായി എന്നും കണക്കിലെടുക്കേണ്ടതല്ലെ. എങ്കിലും, പാറ്ടിയിലെ വിഭാഗീയത ഈ നിബന്ധനകള് അംഗീകരിച്ച് കൊണ്ട് തന്നെ ഇപ്പോള് എടുത്തപോലെ ഒരു കറാറിലേക്കെത്താന് താമസ്സമായി എന്ന് കരുതാതിരിക്കാന് വയ്യ. എങ്കിലും ഇടതുപക്ഷത്തിന്റെ വികസന നിലപാട് സംസ്ഥാനത്തിന് യുഡിഎഫിന്റെ നിലപാടിനേക്കാള് എത്ര ഗുണകരമാണ് എന്ന് വ്യക്തമാക്കാനും അത് രണ്ടിനുമിടയിലെ വ്യത്യാസം പൊതു ജനത്തിന് മനസ്സിലാക്കാനും ഉതകി എന്നതാണു സത്യം.
പ്രതിപക്ഷമാണ് സാദാരണഗതിയില് പ്രചരണരംഗത്ത് ആഞ്ഞടിക്കേണ്ടതെങ്കില് ഇക്കുറി അവറ് ശരിക്കും പ്രതിരോധത്തിലായിരുന്നു എന്നതാണ് സത്യം.അതെന്തൊക്കെതന്നെയായിരുന്നാലും, ഇവയെല്ലാം വിലയിരുത്തിയാണോ ജനങ്ങള് വോട്ട് ചെയ്യുന്നത് എന്ന സംശയം ഇപ്പോഴും എനിക്ക് ബാക്കിനില്ക്കുന്നുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ