2013, ഡിസംബർ 7, ശനിയാഴ്‌ച

മുത്തശ്ശിയെ ഡല്ഹി ജനത ചൂലുകൊണ്ടടിച്ചപ്പോള്!?





ഒരുനൂറ്റാണ്ടിലേറെ പ്രായമുള്ള ഇന്ത്യന് നേഷണല് കോണ്ഗ്രസ് മുട്ടിലിഴയാന് പോലും പ്രായമാകാത്ത ആം ആദ്മി പാറ്ടിയുടെ മുമ്പില് ദയനീയമായി നില്ക്കുന്ന കാഴ്ചയാണ് ഡല്ഹി നിയമസഭാതെരെഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോള് നമുക്ക് കാണാനാകുന്നത്. 

ചില്ലുമേടയിലിരുന്ന് കല്ലെറിയുന്ന രാജ്യത്തെ മധ്യവറ്ഗ കാപട്യത്തിന്റെ കൂടി പ്രതീകമാണ് ആം ആദ്മി പാറ്ടി എന്നിരുന്നാലും രാജ്യത്തെ പരമ്പരാഗത പാറ്ടികള് തങ്ങളുടെ പ്രവറ്ത്തനങ്ങളിലെ പോരായ്മയിലേക്ക് സാമ്പ്രദായിക വിലയിരുത്തലുകളില്നിന്നു മറി യാഥാറ്ത്ഥ്യ ബോധത്തോടെ യുള്ള നിലപാടുകള് സ്വീകരിച്ചില്ലെങ്കില് രാജ്യം അരാജകത്വത്തിലേക്ക് കൂപ്പുകുത്തുമെന്നതിന്റെ കൂടി മുന്നറിയപ്പായി ഡല്ഹി തെരെഞ്ഞെടുപ്പു ഫലത്തെ കാണേണ്ടതാണ്.

പാറ്ടി നേതൃത്വങ്ങള്ക്കുള്ള പങ്കു കുറച്ചുകാണാതെ തന്നെ പ്രവറ്ത്തകറ് ഇനിയും പതിവു നിലപാടുകളോടെ തങ്ങളുടെ നേതൃത്വം ചെയ്യുന്ന എന്തു വൃത്തികേടുകളേയും അന്തമായി ന്യായീകരിച്ചു മുന്നോട്ടുപോകുകയാണെങ്കില് താന്താങ്ങള് വിശ്വസിക്കുന്ന പാറ്ടികള് അധികം വൈകാതെ ജനമനസുകളില്നിന്ന് അപ്രത്യക്ഷമാകുമെന്ന തിരിച്ചറിവ് സാദാ പ്രവറ്ത്തകറും മനസിലാക്കേണ്ടതുണ്ട് .

ഇടതുപക്ഷ പാറ്ടികള്ക്ക് ആം ആദ്മി പാറ്ടി അണികളുടെ പിന്തുണ നേടുക അത്ര എളുപ്പമല്ല. കാരണം വ്യക്തമായ പ്രത്യയശാസ്ത്ര നിലപാടുള്ള ഇടതുപക്ഷ പാറ്ടികളും, ചില വൈകാരിക പ്രശ്നങ്ങളില് അഭിരമിക്കുന്ന മധ്യ വറ്ഗ വിഭാഗങ്ങളും തമ്മില് കാതലായ വ്യത്യാസമുണ്ട്. എന്നിരുന്നാലും വലതുപക്ഷ രാഷ്ട്രീയത്തിന്റെ ജീറ്ണ്ണതകളില് മനം മടുത്ത ചിന്നിച്ചിതറി കിടക്കുന്ന വലിയൊരു വിഭാഗം ജനതയെ ഉള്കൊള്ളാനുള്ള വിശാലമായ കാഴ്ചപാട് ഇടതുപക്ഷ പ്രസ്ഥാനങ്ങള് രൂപപെടുത്തേണ്ടിയിരിക്കുന്നു.

ഇന്നത്തെ സാഹചര്യത്തില് കോണ്ഗ്രസ് ആം ആദ്മിക്ക് നിരുപാധിക പിന്തുണ നല്കുകയും അത് സ്വീകരിച്ചുകൊണ്ട് മാതൃകാപരമായ ഒരുഭരണം കാഴ്ചവെക്കാന് ആം ആദ്മി പാറ്ടി തയ്യാറാവുകയുമാണ് വേണ്ടത്. എന്താണ്  ആം ആദ്മി പാറ്ടി എന്ന് വാക്കുകളിലൂടെയല്ല പ്രവറ്ത്തിയിലൂടെ പരിചയപെടുത്താനുതകുന്ന ഒരു തീരുമാനമാകും അത്.

2013, ഡിസംബർ 6, വെള്ളിയാഴ്‌ച

ഒരുമുഴം മുന്പേ......

ഒരുമുഴം മുമ്പേ......
---------------------------
അഴിമതിയും അഴിഞ്ഞാട്ടാവും കൊണ്ട് ഭരണരംഗം മലീമസമാക്കുകയും ഗ്രൂപ്പുവഴക്കും, അധികാരതറ്ക്കവും കോലം കത്തിക്കലും, തെറിവിളിയും കയ്യാങ്കളിയും തരം താണ ആരോപണ പ്രത്യാരോപണങ്ങളുമൊക്കെയായി നാറി നാറാണകല്ലുപിടിച്ച ഭരണമുന്നണിയില് അഭ്യന്തര വകുപ്പിന് വേണ്ടി നോമ്പും നോറ്റിരിക്കുന്ന കെ പി സി പ്രസിഡന്റിന്റെ പിണിയാളുകള്ക്ക് വീണുകിട്ടിയ (സൃഷ്ടിച്ചെടുത്ത) ഒന്നാണ് ജയിലിലെ ഫൈസ് ബുക്ക് വിവാദം .

കോടതി കുറ്റക്കാരനാണെന്ന് കണ്ട് ശിക്ഷിച്ച വ്യക്തി പരസ്യമായി ഫോണ് ഉപയോഗിച്ചപ്പോഴോ, മറ്റൊരു വിചാരണ തടവുകാരിക്ക് സറ്ക്കാറ് അതിഥിമന്ദിരത്തിലെ എസി റൂമില് സുഖവാസവും ചാന്ദും പൊട്ടും ഫാന്സിഡ്രസും,സ്പെഷല് മെനുവും പോലീസേമാന് മാറ് നേരിട്ടെത്തിച്ചുകൊടുത്തപ്പോളും ഒന്നും നുരഞ്ഞുപൊങ്ങാത്ത ധാറ്മ്മിക രോഷം(അതെങ്ങിനെ പൊങ്ങാനാ ഗ്രൂപ്പ്ഭേദമില്ലാതെ ശരീരശാസ്ത്രം പഠിക്കാന് പോയിരുന്നു എന്നാണല്ലൊ കേള് വി) മറ്റുചില തടവുകാരുടെ ഫൈസ് ബുക്കപ്ഡേറ്റായപ്പോള് കത്തിക്കേറിയതിന്റെ പിന്നാമ്പുറ രഹസ്യം അന്നം തിന്നുന്ന ആറ്ക്കും മനസിലാകുന്നതാണ്.

തെറിയമ്പെയ്ത് നാറ്റിച്ച് അഭ്യന്തരം തട്ടിപറിക്കാന് കച്ചകെട്ടിയ മറുവിഭാഗത്തിന്റെ മുമ്പില് എന്തുചെയ്തിട്ടും കാര്യമില്ലെന്നും, കയ്യിലെ കോണകം കെട്ടാന് മൂലം തിരയുകയാണവരെന്നും അറിഞ്ഞുകൊണ്ടുതന്നെ തല്ക്കാലം ഈ വിവാദത്തില്നിന്നും തലയൂരാന് ജയില് ഡി ജി പി യെ ബലിയാടാക്കാമെന്ന തിരുവഞ്ചൂരിന്റെ തന്ത്രം മുന്കൂട്ടി മലസിലാക്കികൊണ്ടുതന്നെയാണ് ഇന്നലെഡി ജി പി ശ്രീ അലക്സാണ്ടറ് ജോസഫ് ചില സത്യങ്ങള് വിളിച്ചുപറഞ്ഞത്

തടവുകാറ് ജയില് ചട്ടം ലംഘിക്കുന്നത് എന്തുകൊണ്ട് ജയില് ജീവനക്കാ

റ്ക്ക് തടയാന് കഴിയുന്നില്ല എന്നതിന് പ്രധാനമായും അദ്ദേഹം നിരത്തിയ കാരണങ്ങള് ഭരണ നേതൃത്വത്തിന്റെ നെഞ്ചില് തറക്കുന്നതും നിഷേധിക്കാനാവാത്തതുമാണ്.

1. ജയിലില് തടവുകാറ് മൊബൈല് ഉപയോഗിക്കുന്നുണ്ട് എന്ന കാര്യം എല്ലാവറ്ക്കും അറിവുള്ളതാണെന്നും അതിന് ഇന്റലിജന്സ് റിപ്പോറ്ടിന്റെ ആവശ്യമില്ലെന്നും,ഈ സറ്ക്കാറ് അധികാരമേറ്റ ശേഷം തന്നെ 68 ഫോണുകള് റെയിഡ് നടത്തി പിടിച്ചെന്നും എന്നാല് കേസ് ചാറ്ജ് ചെയ്തതല്ലാതെ തുടറ് നടപടികളൊന്നുമുണ്ടായില്ലെന്നും അത് തടവുകാറ്ക്ക് ഫോണ്ഉപയോഗിക്കാന് കൂടുതല് പ്രചോദനമായെന്നും.

2. 6000 തടവുകാരെ പാറ്പ്പിക്കാന് മാത്രം സൌകര്യമുള്ള ജയിലില് 7600 തടവുകാരുണ്ടെന്നും, എന്നാല് 450 ഓളം ജീവനക്കാരുടെ കുറവുണ്ടെന്നും, ഉള്ള ജീവനക്കാരില് തന്നെ കുറെ പേറ് 375 രൂപ ദിവസ വേദനക്കാരാണെന്നും, തടവുകാരുടെ പ്രലോഭനങ്ങള്ക്ക് അവരില് ചിലരെങ്കിലും വശംവദരാകാമെന്നത് സ്വാഭാവികമാണെന്നും.

3.തടവുകാറ്ക്ക് ജോലി നല്കാന് വേണ്ട സ്ഥലംസൌകര്യം ജയിലിലില്ലെന്നും ഉള്ളതുതന്നെ സറ്ക്കാറ് മറ്റാവശ്യങ്ങള്ക്കു നല്കി എന്നും, അതിനാല്തന്നെ തടവുകാറ് വെറുതെ ഇരിക്കേണ്ട അവസ്ഥയാണുള്ളതെന്നും.

4. തടവുകാറ് ജയില്ജീവനക്കാരെ കയ്യേറ്റം ചെയ്താല് നടപടി ഉണ്ടാകുന്നില്ലെന്നും എന്നാല് നിസാരമയആരോപണങ്ങലുടെ പേരില്പോലും ചട്ടവും നിയമവും നോക്കാതെ ജീവനക്കാരെ സസ്പെന്ഡുചെയ്യുകയാണെന്നും അങ്ങിനെ ജീവനക്കാരുടെ മനോനില തകറ്ക്കുകയാണെന്നും. ഉദാഹരണമായി ലതിക എം എല് എ മോഹനന്മാഷെ റസ്റ്റാറന്റില് ചായകുടിക്കുന്ന സമയത്ത് കണ്ടതിനെ പരാമറ്ശിക്കുകയും നിയമവിരുദ്ധമായ ഒന്നും അതിലില്ലായിരുന്നിട്ടുകൂടി കൂടെയുമ്ടായിരുന്നപോലീസുകാരെ സസ്പെന്ഡ് ചെയ്തതിനെ ഓറ്മ്മിപ്പിക്കുകയും ചെയ്തു.

സറ്ക്കാരിന്റെ ഭരണപരവും രാഷ്ട്രീയവുമായ നിലപാടും പക്ഷപാതിത്വവുമാണ് ജയില് കുത്തഴിഞ്ഞ രീതിയിലാകാന് കാരണമെന്ന് ഡിജി പി പറയാതെ പറയുമ്പോള് അഭ്യന്തര മന്ത്രിക്ക് ഈ ആരോപണങ്ങളുടെ ഉത്തരവാദിത്വത്തില്നിന്നൊഴിഞ്ഞുമാറാനാകില്ല എന്ന മുന്നറിയിപ്പും തന്റെ മേല് നടപടി സ്വീകരിച്ച് തടി രക്ഷിക്കാമെന്ന അഭ്യന്തര മന്ത്രിയുടെ കുരുട്ടു തന്ത്രത്തിനുള്ള മറുപടിയുമാണ് ഇന്നലത്തെ വിശദീകരണത്തിലൂടെ ഡി ജി പി നടത്തിയത്.

2013, ഓഗസ്റ്റ് 30, വെള്ളിയാഴ്‌ച

സിറിയന് കലാപം സാമ്രാജ്യത്വത്തിന്റെ മറ്റൊരു രാഷ്ട്രീയ തന്ത്രം. ===================================


ജനാധിപത്യത്തെക്കുറിച്ചും പൗരാവകാശത്തെക്കുറിച്ചും നിരന്തരം പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്ന സാമ്രാജ്യത്വ ശക്തികള്‍ അറബ് ലോകത്താകെ "മുല്ലപ്പൂ വിപ്ലവം" പടരണമെന്ന ആഗ്രഹം ഒരിക്കലും പ്രകടിപ്പിച്ചിട്ടില്ല. എന്ന് മാത്രമല്ല ടുണിഷ്യയിലും മറ്റും കലാപവും അധികാര കൈമാറ്റ സൂചനകളും പ്രകടമാവുന്ന ഘട്ടത്തില്പോ ലും സിറിയയുടെ "മനം മാറ്റാ"നുളള ശ്രമങ്ങള്‍ അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടായി എന്ന് വേണം അനുമാനിക്കാന്‍. സിറിയന്‍ കലാപം തുടങ്ങുന്നതിന്റെ ഏതാനും ദിവസങ്ങള്ക്ക് മുമ്പ് മാത്രമാണ് ഡിപ്ലോമേറ്റും അമേരിക്കന്‍ ജൂത സംഘടനയുടെ പ്രസിഡന്റുമായ മാല്ക്കം ഹൊണെലില്‍ സിറിയ സന്ദര്ശി്ച്ചത്. കൂടിക്കാഴ്ചയില് പ്രധാനപ്പെട്ട രണ്ട് കാര്യങ്ങള്‍ ചറ്ച്ചക്കുവന്നു. ഒന്ന് ഇറാന്‍-സിറിയ ബന്ധവും മറ്റൊന്ന് ഇസ്രായേലിനോടുള്ള സിറിയന്‍ നിലപാടുമായിരുന്നു. ഈ രണ്ടു വിഷയങ്ങളിലും തുടര്ന്നുബവരുന്ന നിലപാടുകള്‍ തിരുത്താന്‍ തയ്യാറല്ല എന്ന സൂചനയാണ് സിറിയ നല്കി യത്.

ഇറാന്റെ യുറേനിയം സംപുഷ്ടീകരണം അനിവാര്യമാണെന്ന് ഇറാന് തോന്നിയാല്‍ അതില്‍ അപാകതയില്ലെന്നും കണ്ടുപിടുത്തങ്ങളുടെ കുത്തകവല്ക്കാരണം അഭികാമ്യമല്ലെന്നും പല പശ്ചാത്യ ശക്തികളും ആര്ജിടച്ച നേട്ടത്തോടൊപ്പമെത്താന്‍ ഇറാന്‍ ആഗ്രഹിച്ചാല്‍ അതിനെ അപലപിക്കാനാവില്ലെന്നും സിറിയ വ്യക്തമാക്കി. ഫലസ്തീന്‍ സംബന്ധിച്ച ചര്ച്ചഗകളുടെ സൂചനകള്‍ സിറിയ ഉള്ക്കൊ ള്ളുമെന്നും പക്ഷെ ഫലസ്തീന്‍ പ്രശ്നം "റിമോട്ട്" കൊണ്ട് പരിഹരിക്കാവുന്ന ഒരു സാങ്കേതിക പ്രശ്നമല്ലെന്നും ലോകത്തിന് മുന്നിലുള്ള വസ്തുതകളെ ഉള്ക്കൊകണ്ട് യാഥാര്ഥ്യേ ബോധത്തോടെയുള്ള പരിഹാരമാണതിനാവശ്യം എന്നുമുള്ള സിറിയന്‍ നിപാട് താന്‍ ഉന്നയിച്ചുവെന്ന് അസദ് പിന്നീട് വ്യക്തമാക്കി. ഫലസ്തീന്‍ പ്രശ്നം ശാശ്വതമായി പരിഹരിക്കുകയെന്നാല്‍ നാല്പത് വര്ഷനങ്ങള്ക്ക്ി മുമ്പ് ഇസ്രായേല്‍ അതിക്രമിച്ച് കയ്യടക്കിയ മണ്ണ് വിട്ടുകൊടുക്കുകയെന്നതില്‍ കുറഞ്ഞ് ഒന്നുമല്ലെന്നും അസദ് വ്യക്തമാക്കി.

അമേരിക്കന്‍ പ്രതിനിധിയുടെ സന്ദര്ശഞനത്തിനും അസദിന്റെ പ്രഖ്യാപനങ്ങള്ക്കും ശേഷമാണ് സിറിയയില്‍ പൊടുന്നനെ കലാപം പൊട്ടിപ്പുറപ്പെട്ടത്
മുസ്ലിം ലോകവും ലോകത്തെ ഇസ്ലാമിസ്റ്റുകളും, കടുത്ത മത യഥാസ്ഥിതികരും നിരന്തരം ആവര്ത്തി ക്കുന്ന ഒരു വാദമാണ് , പ്രായോഗികമായും പ്രത്യയശാസ്ത്രപരമായും സാമ്രാജ്യത്വം നേരിടുന്ന ഏക ഭീഷണി "ഇസ്ലാം" ആണ് അതുകൊണ്ടാണ് അവറ് മധ്യപൂറ്വേഷ്യില് കുഴപ്പങ്ങള് സൃഷ്ടിക്കുകയും, മുസ്ലിംകളെ തീവ്രവാദികളും, ഭീകരന്മാരുമായി ചിത്രീകരിച്ച് നശിപ്പിക്കാന് ശ്രമിക്കുകയും ചെയ്യുന്നത് എന്നത്.
എന്നാല് അഫ്ഗാനിസ്ഥാനില് നജീബുള്ള സറ്ക്കാരിനെ അട്ടിമറിക്കാന് മുസ്ലിം മൌലികവാദികള്ക്ക് സകലവിധ സഹായവും നല്കി താലിബാനെ യും അല്ഖ്വൈദയേയും സൃഷ്ടിച്ച് പിന്നെ അവരിലൂടെ മുസ്ലികളെ മൊത്തം ലോകത്തിന്റെ മുന്പില് സംശയത്തിന്റേയും, ഭയപാപാടിന്റേയും നിഴലില് നിറ്ത്തി രാഷ്ട്രീ ലക്ഷ്യം പൂറ്ത്തീകരിക്കാനുള്ള ഉപകരണങ്ങളായി അവരെ മാറ്റുന്നതാണ് നാം കണ്ടത്.
ഇല്ലാത്ത രാസായുധത്തിന്റെ പേരുപറഞ്ഞ് ഇറാക്കനെ നശിപ്പിക്കുകയും, അവിടുത്തെ പാവ ഭരണം സുന്നികളില് നിന്നും ശിയാ വിഭാഗത്തിനെ ഏല്പിച്ച് അവിടെ അശാന്തി വിതക്കുകയും ചെയ്തു.
അഫ്ഗാനിസ്ഥാനില്നിുന്നും ഇറാഖില്നിഭന്നും സിറിയയിലെത്തുമ്പോള്‍ ലോക രാഷ്ട്രീയത്തിലെ നേരിയ മാറ്റങ്ങള്‍ യഥാര്ഥനത്തില്‍ അമേരിക്കയെ നിരാശപ്പെടുത്തുന്നു. റഷ്യയും ചൈനയും നിലപാടുകളില്‍ ഉറച്ചുനില്ക്കുന്നതിനാല്‍ പല തവണ യു എന്‍ രക്ഷാസമിതി നിരാകരിച്ച സിറിയന്‍ വിരുദ്ധ പ്രമേയം അമേരിക്കന്‍ മേല്ക്കോ യ്മക്ക് കടുത്ത വെല്ലുവിളിയായിരിക്കുകയാണ്. ഒരുപക്ഷെ ഈ അവസ്ഥയിലെ അവസാനത്തെ അടവാകണം രാസാക്രമണത്തിന്റെ പേരില് ഇപ്പോള് സ്വീകരിച്ചിരിക്കുന്നത്. ഭരണകൂടമാണോ, പ്രതിപക്ഷ-സാമ്രാജ്യത്വ മത മൊലിക തീവ്രവാദ, കൂട്ടുകെട്ടാണോ രാസാക്രമണം നടത്തിയതെന്നതിന് വ്യക്തമായ ഒരുതെളിവും കിട്ടിയിട്ടില്ലെന്നു മാത്രമല്ല, അമേരിക്ക ഇസ്റായേല് വഴി നേരിട്ടെത്തിച്ച് രാസാക്രമണത്തിലൂടെ ഒരു കാരണമുണ്ടാക്കി സൈനിക ഇടപെടലിന് കളമൊരുക്കിയതാവാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. വിമതരുടെ അധീനതയില് നിന്ന് തെക്കന് സിറിയയുടെ മിക്ക ഭാഗങ്ങളും സൈന്യം തിരിച്ചുപിടിച്ചുകൊണ്ടിരിക്കുന്ന അവസരത്തിലാണ് ഈ ആക്രമണം നടന്നത് എന്നതും ശ്രദ്ധേയമാണ്.
മുസ്ലിങ്ങള്ക്കികടയിലെ ആഭ്യന്തര വൈരുധ്യങ്ങളെ അനായാസേന അമ്മാനമാടിക്കളിക്കാന്‍ സാമ്രാജ്യത്വത്തിനെങ്ങിനെകഴിയുന്നു എന്നതിന്റെ മറ്റൊരുദാഹരണമാണ് സിറിയന് കലാപം. പൊതുവെ മുസ്ലിങ്ങള്ക്കിങടയിലെ സുന്നി-ഷിയാ വൈരുധ്യങ്ങളെ അഗ്നിപര്വാത സമാനമായി വികസിപ്പിച്ചെടുക്കുന്നതില്‍ അമേരിക്ക വിജയിച്ചിരിക്കുന്നു. സിറിയയിലും ഇറാനിലും സുന്നി വികാരം പ്രക്ഷോഭങ്ങള്ക്ക് ഇന്ധനമായി തീരുമ്പോള്‍ ഇറാഖില്‍ ഷിയാ വികാരത്തെയാണ് സാമ്രാജ്യത്വം ഉപയോഗിച്ചത്
ഇസ്ലാമിനെ വാനോളം പുകഴ്ത്തുകയും അമേരിക്കയിലെ മുസ്ലിങ്ങള്ക്കുുവേണ്ടി "അസ്സലാമു അലൈക്കും" എന്ന് സലാം ചൊല്ലി തുടങ്ങുകയും ചെയ്ത ബരാക് ഒബാമയുടെ പ്രസിദ്ധമായ കെയ്റോ പ്രസംഗത്തില്‍ ""ഇസ്ലാമിന്റെ നിഷേധാത്മക മുഖം എവിടെ പ്രത്യക്ഷപ്പെട്ടാലും അതിനെതിരെ പൊരുതാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്"" എന്ന് പ്രഖ്യാപിക്കുകയുണ്ടായി. ആ പ്രസ്താവനയെ അന്വര്ഥംമാക്കുമാറ് ഇസ്ലാമിന്റെ ക്രിയത്മക മുഖവും നിഷേധാത്മക മുഖവും അവരുടെ രാഷ്ട്രീയ ലാഭത്തിനു വണ്ടി അവറ് തന്നെ നിറ്വചിക്കുകയും മുസ്ലിം ലോകത്തെ ഓരോ രാജ്യങ്ങളുടെയും അതിര്ത്തി കള്ക്കു ള്ളില്‍ വെച്ച്തന്നെ വളരെ സമര്‍ഥമായി അത് അവര്‍ നിര്വുഹിക്കുകയും ചെയ്യുന്നു.
മതേതരത്വമോ ജനാധിപത്യമോ അല്ല തങ്ങളുടെ രാഷ്ട്രീയ സാന്പത്തിക താത്പര്യങ്ങള്ക്കുവേണ്ടിയാണ് സാമ്രാജ്യത്വം നിലകൊള്ളുന്നതെന്നും, അതിനാവശ്യമെന്നുകണ്ടാല് ഏതു ഭീകര വാദ തീവ്രവാദ മത മൊലിക വാദികളുമായും കൂട്ടുകൂടാന് അവറ് ഒരുക്കമാണെന്നും ഈ സംഭവങ്ങളിലൂടെ വ്യക്തമായിരിക്കയാണ്. മുസ്ലിം ലോകവും അറബ് ലീഗും ജി സി സി യുമൊക്കെ കണ്ണുതുറന്ന് കാര്യങ്ങള് കാണാന് തയ്യാറായില്ലെങ്കില് സ്വന്തം തട്ടകം അന്യാധീനപെടുന്നത് നിസ്സഹായമായി നോക്കിനില്ക്കുകതന്നെ വേണ്ടിവരും.