2011, ജൂൺ 28, ചൊവ്വാഴ്ച

ആരാണ് വറ്ഗീയ വാദികള്?


മോക്ഷമാണ് മതങ്ങളുടെ ആത്യന്തിക വാഗ്ദാനമെങ്കിലും ,മതങ്ങള് എല്ലാം തന്നെ അതാതിന്റെ ഉത്ഭവകാലത്തെ രാഷ്ട്രീയസാഹചര്യങ്ങള്ക്കും, ,സംസ്കാരങ്ങള്ക്കും ഉള്ളില്നിന്നുകൊണ്ട്നിലവിലെ വ്യവസ്ഥിതിയുടെ ദൂശ്യങ്ങളില്നിന്നും ജനങ്ങള്ക്ക് ആശ്വാസം പകരാനാണ് ശ്രമിച്ചിട്ടുള്ളത്. എന്നാല് നിലവിലെ വ്യവസ്ഥയെ അംഗീകരിച്ചുകൊണ്ടുതന്നെ നിലവിലുള്ള അനീതിയുടേയും അസമത്വങ്ങളുടേയും യഥാറ്ത്തകാരണം വിശകലണം ചെയ്യാതെ,തൊലിപ്പുറത്തുള്ള ചികില്സാനിറ്ദ്ദേശങ്ങളാണ് നടത്തിയിട്ടുള്ളതും. എങ്കിലും അതും അന്നത്തെ അവസ്ഥയില് ഒരു വിപ്ളവം തന്നെയായിരുന്നു.
എന്നാല് ഇന്ന് വിപ്ളവകരമായ ഒരു മുന്നേറ്റവും മതങ്ങളുടെ ഭാഗത്ത് നിന്ന് പ്രതീക്ഷിക്കേണ്ടതില്ല എന്നുമാത്രമാല്ല മത മേലാളന്മാറ് അതിനു പ്രതിബന്ദവുമാണ്.
അനുയായികള്ക്ക് മോക്ഷം വാഗ്ദാനം ചെയ്ത് സ്വര്ഗത്തിലേക്ക് പാതയൊരുക്കലാണ് മതങ്ങളുടെ അജണ്ഡ. മറിച്ച് ഇഹലോകജീവിതത്തിലെ പ്രശ്നങ്ങള്ക്ക് പരിഹാരം ഉണ്ടാക്കാനും, നീതി നടപ്പിലാക്കാനുമാണ് ഭരണകൂടം ശ്രമിക്കേണ്ടത്. . ഭക്ഷണം പാറ്പ്പിടം ആരോഗ്യം തുല്യനീതി സുരക്ഷിതത്വം എന്നീ ജീവിത പ്രശ്നങ്ങളില് ഹിന്ദുവിനോ, മുസല്മാനോ, ക്രിസ്ത്യാനിക്കോ ... വ്യത്യസ്ഥതയില്ല. അതിനാല് തന്നെ മതേതരമായ ഇത്തരം പ്രശ്നങ്ങള്ക്ക് പരിഹാരം കാണേണ്ട ഒരു സ്ഥാപനത്തില് മതവും മത സംഘടനകളും ഇടപെടുന്നതും സ്വാധീനം ചെലുത്തുന്നതും സ്വാധീനം കുറഞ്ഞ മതക്കാറ്ക്ക് നീതി നിഷേധിക്കലിനു വഴി വെക്കും.
മതേതര ഭരണകൂടം ആഗ്രഹിക്കുന്ന ഒരാളും മതത്തേയും മത ചിഹ്നങ്ങളേയും അധികാരത്തിനുള്ള കുറുക്കുവഴിയായി ഉപയോഗിക്ക്കുകയോ അങ്ങിനെ ഉപയോഗിക്കുന്നവരെ അനുകൂലിക്കുകയോ ഇല്ല. മതത്തെ അധികാരത്തിനുള്ള കുറുക്കുവഴിയായി ഉപയോഗിക്കുന്നവരെല്ലാം തന്നെ വറ്ഗീയ വാദികളാണ്, അത്തരക്കാരുടെ മനസ്സ് ഭീകരതയുടെ ഒളിത്താവളം കൂടിയാണ്.
വറ്ഗീയ വാദികള് അവരുടെ മതക്കാറ്ക്കുവേണ്ടി വാദിക്കുകയും ആ മതത്തിലേ ഉപരിവറ്ഗ്ഗത്തിനു വേണ്ടി മാത്രം പ്രവറ്ത്തിക്കുകയുമാണ് ചെയ്യുന്നത്. ശരിയായ മത വിശ്വാസം കൂടിയില്ലാത്തവരും തങ്ങളുതെ ദുഷ്ചെയ്തികള്ക്ക് മറയായും, താന്താങ്ങളുടെ സ്വാറ്ത്ത നേട്ടങ്ങള്ക്കായും മാത്രം മതത്തെ ഉപയോഗപ്പെടുത്തുന്നവരാണവറ്. മതം അവറ്ക്കൊരുപകരണം മാത്രമാണ്.

2011, ജൂൺ 25, ശനിയാഴ്‌ച

ഇതാണോ സാമൂഹ്യനീതി?



ഒരു ഭരണകൂടം അത് രാജ ഭരണമായാലും, മുതലാളിത്ത ജനാധിപത്യത്തിലോ, സോഷ്യലിസ്റ്റ് ജനാധിപത്യത്തിലോ അധിഷ്ടിതമായതാണെങ്കിലും, സമൂഹ്യനീതിയാണു വാഗ്ദാനം ചെയ്യുന്നത്.എന്നാല് എന്താണു ഇന്നു നമുക്കു കിട്ടുന്ന സാമൂഹ്യനീതി. സറ്വ്വ മേഖലയിലും ഇരട്ടമുഖമല്ലെ ഭരണകൂടം നടപ്പാക്കികൊണ്ടിരിക്കുന്നത്.
(1) ഉള്ളവന് വാരി...ക്കോരി സൗജന്യങ്ങള് അനുവദിച്ചുകൊണ്ട് ശത കോടീശ്വരന്മാരുടെ എണ്ണം വറ്ദ്ധിപ്പിക്കുകയും, മറുഭാഗത്ത് ദരിദ്രറ്ക്ക് അല്പമെങ്കിലും ആശ്വാസകരമായിരുന്ന സബ്സിഡികളെല്ലാം തന്നെ ഇല്ലാതാക്കിയും വെട്ടിച്ചുരുക്കിയും നിത്യചെലവിനു വകയില്ലാത്തവരുടെ എണ്ണം ദിനേനയെന്നോണം കൂട്ടികൊണ്ടിരിക്കുകയും ചെയ്യുന്ന നെറികേടുകള് കാണിക്കുന്പോളും ദാരിദ്രരേഖക്ക് താഴെയുള്ളവരുടെ എണ്ണം കണക്കില് കുറക്കുവാന് മാനദണ്ഡങ്ങളില് മാറ്റം വരുത്തുകയും നീതി ഒട്ടും തീണ്ടാത്ത കള്ളത്തരം കാണിക്കുകയുമല്ലെ നമ്മുടെ സറ്ക്കാറ് ചെയ്യുന്നത്.
(2) കുബേരന്റെ നിലവാരത്തിനു കുറച്ചിലായി തോന്നുന്ന, വികലാംഗരായ ഭിക്ഷക്കാരെയടക്കം പൊതുസ്ഥലങ്ങളില്നിന്നും, രാജവീഥികളില് നിന്നും ആട്ടിയോടിച്ചുകൊണ്ട്മുതലാളിത്തത്തിലെ അരജന്മാരുടെ കണ്ണിനു ചതുറ്ഥിയായ കാഴ്ചകളെ ഭരണകൂടം നിഷ്കാസനം ചെയ്യാന് ശ്രമിക്കുകയ്യണിവിടെ.
(3) പ്രത്യേക സാന്പത്തിക മേഖല (S.E.Z) സൃഷ്ടിച്ചുകൊണ്ട് ബഹുരാഷ്ട്ര വന്കിട വ്യവസായികളെ സഹായിക്കുന്പോള്അവരോട് മത്സരിക്കാനാവാത്ത നിത്യവൃത്തിക്കുവേണ്ടി ചെറുകിട സ്ഥാപനങ്ങള് നടത്തുന്നവരെ കണ്ടില്ലെന്നു നടിക്കുകയും സറ്ക്കാരിന്റെ സകല ഒത്താശയോടെയും വന്കിടക്കാറ് അവരെ വിഴുങ്ങുകയും ചെയ്യുന്നു. പൊതു ഖജനാവിലേക്ക് കോടികള് വരുമാനമുണ്ടാക്കുന്ന രാജ്യത്തിന്റെ നട്ടെല്ലായ പൊതുമേഖലാ സ്ഥാപനങ്ങളെ ബഹുരാഷ്ട്ര കുത്തകകളുടെ ലാഭക്കൊതിക്ക് തീറെഴുതികൊടുക്കുന്നു.
(4) പൊതുമേഖലാ എണ്ണകന്പനികള് ലക്ഷക്കണക്കിനു കോടിരൂപ സറ്ക്കാരിലേക്ക് ലാഭവിഹിതം അടച്ചുകൊണ്ടിരിക്കുന്പോള് ഇല്ലാത്ത നഷ്ടത്തിന്റെ കണക്കുപറഞ്ഞ് പെട്രോളിയം വിലവറ്ദ്ധിപ്പിച്ച് സകലമേഖലയിലും വിലക്കയറ്റം സൃഷ്ടിച്ച് സാധാരണക്കാരന്റെ ജീവിതം ദുസ്സഹവും ദുരിതമയവുമാക്കുന്നു.
(5) മെറിറ്റുള്ളവറ്ക്ക് ഉന്നതവിദ്യാഭ്യാസം അപ്രാപ്യമാകുന്പോളും കാഷുള്ളവന് ഡിഗ്രികള് വിലക്ക് വാങ്ങാനുതകുന്നതും ആതുര സുശ്രൂഷാ രംഗം പോലും ലാഭക്കൊതിയന്മാരുടെ അറവുശാലയാക്കുന്നതുമായ വിദ്യാഭ്യാസനയം നടപ്പിലാക്കുന്നു.
(6) അവധിവ്യാപാരം പ്രോത്സാഹിപ്പിച്ചുകൊണ്ടും രാസവള സബ്സിടിയടക്കം എടുത്തുകളഞ്ഞുകൊണ്ടും, വന്കിട വ്യവസായികള്ക്കുവേണ്ടി കൃഷിക്കാരെ ഭൂമിയില് നിന്ന് ആട്ടിപ്പായിച്ചുകൊണ്ടും രാജ്യത്തിന്റെ നട്ടെല്ലായ കറ്ഷകരുടെ നടുവൊടിക്കുന്നു.
(7) എന്തിനധികം രാജ്യത്തിന്റെ സ്വതന്ത്രമായ നിലനില്പും, സുരക്ഷിതത്വവും വരെ അപകടത്തിലാക്കുന്ന വിധത്തില് തന്ത്രപ്രധാനമായ മേഖലകള് പോലും ബഹുരാഷ്ട്ര കുത്തകള്ക്ക് അടിയറവെക്കുന്നു.
വ്യാവസ്സായികരംഗം, കാറ്ഷീകരംഗം, , വിദ്യാഭ്യാസരംഗം , ആതുര സുശ്രൂഷാ രംഗം എന്നു വേണ്ടാ രാജ്യ സുരക്ഷ പോലും പണക്കാറ്ക്ക് തീറെഴുതിക്കൊടുക്കുകയും ചെയ്യുന്ന യജമാന നീതിയാണ് ഇവിടെ നിലനില്ക്കുന്നത്.
ഭരണകൂടമനസ്സിലെ പുറം പോക്കില് ജീവിക്കുന്ന കോടിക്കണക്കിനു നീതിനിഷേധിക്കപെട്ട ജനങ്ങളുടെ ശബ്ദമാകാനാവാത്ത ഒരു തത്വ ശാസ്ത്രത്തിനും വശം വദരാവാതിരിക്കുക. ഇരട്ട നീതിയല്ല എല്ലാവറ്ക്കും തുല്യനീതിയാവണം നമ്മുടെ ലക്ഷ്യം. അതു നല്കാന് കഴിയാത്ത ഒരു ഭരണകൂടത്തേയും നാം അംഗീകരിക്കേണ്ടതില്ല.

2011, ജൂൺ 23, വ്യാഴാഴ്‌ച

എന്തുകൊണ്ട് സി ബി എസ് ഇ യെ പ്രണയിക്കുന്നു.


സറ്ക്കാറ് സ്ക്കൂളുകളില് കുട്ടികള് കുറയാനും, സി ബി എസ് സി സ്ക്കൂളുകളില് കുട്ടികള് വറ്ദ്ധിക്കാനും കാരണമായി ഉയറ്ത്തിക്കാണിക്കുന്ന പ്രധാന വിഷയം സംസ്ഥാന സിലബസിന്റെ പോരായ്മയും, സറ്ക്കാറ് സ്ക്കൂളുകളുടെ ശോച്യാവസ്ഥയുമാണ്.
എന്നാല് ഇക്കഴിഞ്ഞ എന്ട്രന്സ് പരീക്ഷകളിലെല്ലാം തന്നെ ഉയറ്ന്ന മാറ്ക്ക് വാങ്ങിയവരിലും വിജയം വരിച്ചവരിലും ഭൂരിപക്ഷവും സറ്ക്കാറ് സ്കൂളുകലില് പഠിച്ചവരാണെന്ന് കണക്കുകള് സൂചിപ്പിക്കുന്നു. അതിനാല് തന്നെ സംസ്ഥാന സിലബസ് നിലവാരമില്ലാത്തതാണെന്ന വാദം പൊള്ളയാണെന്ന് അംഗീകരിക്കേണ്ടിവരും.രണ്ടാമതായി സി ബി എസ് സി സ്ക്കൂളുകളിലെ വിജയശതമാനം മികച്ചതാണെന്നതായിരുന്നു. പക്ഷെ ഇപ്പോള് ആ വാദവും പൊള്ളയാണെന്ന് വന്നിരിക്കുന്നു എന്നു മാത്രമല്ലസാന്പത്തികമായി ഉയറ്ന്നവരുടേയും, മക്കളുടെ വിദ്യാഭ്യാസക്കാര്യത്തില് പതിവിലും കൂടുതല് ശ്രദ്ധകൊടുക്കുന്നവരുമായ രക്ഷിതാക്കളുടെ മക്കളാണ് സി ബി എസ് സി യില് പഠിക്കുന്നത് എന്നതും അറിയപ്പെടുന്ന സി ബി എസ് സി സ്ക്കൂളുകളിലെല്ലാം തന്നെ, കുട്ടികളുടെ മാത്രമല്ല ചിലതില് രക്ഷിതാക്കളുടെ വരെ ഐ ക്യു പരിശോധിച്ചും പ്രവേശന പരീക്ഷ നടത്തിയുമാണ് കുട്ടികളെ ചേറ്ക്കുന്നതെന്ന വസ്തുതയും കണക്കിലെടുക്കുന്പോള് സറ്ക്കാറ് സ്കൂളുകളെ അപേക്ഷിച്ച് ഇവിടങ്ങളിലെ വിജയശതമാനത്തിലെ കണക്ക് യാഥാറ്ത്യങ്ങളോട് പൊരുത്തപെടുന്നതല്ല എന്നുകൂടി മനസ്സിലാക്കണം.
സറ്ക്കാറ് സ്ക്കൂളുകളില് പഠിക്കുന്ന ഒരു വിഭാഗം കുട്ടികളുടെ സാമൂഹ്യ സാന്പത്തിക സ്തിതിയും കുട്ടികളുടെ പഠനക്കാര്യത്തില് രക്ഷിതാക്കളുടെ ശ്രദ്ധക്കുറവുമെല്ലാം കൂടി കൂട്ടിനോക്കിയാല് സി ബി എസ് സി യെ അപേക്ഷിച്ച് എത്രയോ മുകളിലാണ് സറ്ക്കാറ് സ്ക്കൂളുകള് എന്ന് മനസ്സിലാക്കാം.
സി ബി എസ് സി സ്ക്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള് മികച്ചതാണെന്ന് വാദിക്കുന്നവറ് പ്രശസ്തമായ ചുരുക്കം ചില സ്ക്കൂളുകളെ വിലയിരുത്തിയാണ് കാര്യങ്ങള് പറയുന്നതെന്നും മഹാഭൂരിപക്ഷം സി ബി എസ് സി കളും അടിസ്ഥാന ഭൗതികസൗകര്യങ്ങള് ഇല്ലാത്തതും ശരിയായ വിദ്യാഭ്യാസ യോഗ്യതയോ, പതിശീലനമോ ഇല്ലാത്ത അദ്ധ്യാപകരേയുമാണ് ഉള്കൊള്ളുന്നതെന്ന വസ്തുത കാണാതെ പോകുന്നു.
എന്നിട്ടും എന്തുകൊണ്ട് ഇടത്തരക്കാരിലും തൊഴിലാളികളിലും വരെ സി ബി എസ് സിയോടുള്ള അഭിനിവേഷം കൂടിവരുന്നു എന്നു നോക്കിയാല് മലയാളിയുടെ തനതായ പൊങ്ങച്ച സ്വഭാവവും വൈദേശിക അടിമത്ത മനസ്സും ആണെന്നേ പറയാന് പറ്റൂ.
ഒരു കാലത്ത് ഡാഡി മമ്മി എന്നു വിളിക്കുന്നത് സ്റ്റാറ്റസ് സിംപലായിരുന്നു മലയാളിക്ക് .ഇന്ന് അതിനു കുറച്ച് കുറവു വന്നിട്ടുണ്ടെന്നു തോന്നുന്നു. മക്കള് ഇംഗ്ളീഷ് പറയുന്നത് കേള്ക്കുന്പോളുണ്ടാകുന്ന കാരണമറിയാത്ത ഒരു സായൂജ്യം ബ്രിടീഷ് അധിനിവേഷത്തിന്റെ ബാക്കിപത്രവും യജമാനസ്നേഹവുമാകാനേ തരമുള്ളൂ. ഇംഗ്ളീഷ് സംസാരിക്കലാണ് വിദ്യാഭ്യാസമെന്ന മിഥ്യാ ധാരണയാണ് ഇതിനു പ്രധാന കാരണം.
ഇന്ന് ലോകം ഒരു ഗ്രാമമായി ചുരുങ്ങി എന്നും, ഐ ടി അധിഷ്ടിത തൊഴില് കന്പോളമാണ് മിക്കവരുടേയും ലക്ഷ്യമെന്നതും ഇംഗ്ലീഷിനോടുല്ല മമതക്ക് പുതിയ ഒരു കാരണമായിട്ടുണ്ടാകും.
അഖിലേന്ത്യാടിസ്ഥാനത്തിലുള്ള മത്സരപരീക്ഷകള് ലക്ഷ്യം വെക്കുന്നതിനാലും ഇംഗ്ളീഷ് ഭാഷ ഒരു അവിഭാജ്യ ഘടകമായി കാണുന്നുണ്ടാകും. ഇതിനു പരിഹാരമായി സി ബി എസ് സി സ്ക്കൂളുകള്ക്ക് എന് ഒസി കൊടുത്ത് വിദ്യാഭ്യാസത്തെ കച്ചവടവല്ക്കരിക്കുകയല്ല മറിച്ച് മാതൃഭാഷയോടൊപ്പം ഇംഗ്ളീഷിനു കൂടി പ്രാധാന്യം നല്കും വിധം പാഠൃപദ്ധതിയില് മാറ്റം വരുത്തുകയുമാണ് സറ്ക്കാറ് ചെയ്യേണ്ടതെന്ന് മനസ്സിലാക്കിയിട്ടില്ലെങ്കില് ആന്റണി തുറന്നുവിട്ട സ്വാശ്രയ സ്ഥാപനങ്ങളെന്ന ഭൂതം പോലെ സി ബി എസ് സി സ്ക്കൂളുകളും ഭാവിയില് മറ്റൊരു ഭൂതമായിമാറും എന്നു മാത്രമല്ല, കൂടുതല് കുട്ടികള് സി ബി എസ് സിയിലേക്കു വരുന്നതു കാരണം സറ്ക്കാറ് സ്ക്കൂളുകള് അടച്ചുപൂട്ടപ്പെടുകയും, അച്ചവട മാനേജുമെന്റുകള് അതിനനുസരിച്ച് ഫീസ് വറ്ദ്ധിപ്പിച്ച്. ഇപ്പോള് അവിടെ പഠിപ്പിക്കുന്നവറ്ക്കുകൂടി കുട്ടികളുടെ വിദ്യാഭ്യാസം അപ്രാപ്യമാകുകയും, പൊതു വിദ്യാഭ്യാസമേഖല തകരുകയുമാകും ആത്യന്തികമായി സംഭവിക്കുകയെന്നും സമൂഹത്തോട് പ്രതിബദ്ധതയുള്ള ഭരണകൂടം അത് മനസ്സിലാക്കി പെരുമാരിയില്ലെങ്കില്അനന്തരഫലം പ്രവചനാതീതമായിരിക്കും എന്നും പറയാതെ വയ്യ

2011, ജൂൺ 16, വ്യാഴാഴ്‌ച

വിദ്യാഭ്യാസത്തിന്റെ വറ്ത്തമാനകാലം.


മൂന്നുവയസ്സുകാരനായ കുട്ടിക്ക് അക്ഷരം എഴുതാന് കഴിയാഞ്ഞതിനാല് ജനിപ്പിച്ച വ്യക്തി തതന്നെ നിഷ്ഠൂരമായി മറ്ധിച്ച് അവശനാക്കിയ കുഞ്ഞിന്റെ മുഖം ഇപ്പോഴും കണ്ണില്നിന്ന് മായുന്നില്ല. ഒരു വ്യക്തിയുടെ നാനാമുഖമായ വികസനമാണ് വിദ്യാഭ്യാസം ലക്ഷ്യമാക്കുന്നതെന്നാണ് ഞാന് മനസ്സിലാക്കിയിരുന്നത്. സാമൂഹ്യ ബോധം, സഹജീവികളോടുള്ള ദയ, സംസ്കാരം , താന് അതിവസിക്കുന്ന പ്രപഞ്ചത്തെ മനസ്സിലാക്കാനും, അതിന്റെ ആരോഗ്യകരമായ നിലനില്പ്പിനും അവശ്യംവേണ്ട അറിവ് , ആത്യന്തികമായി ഒരു വ്യക്തിയുടെ സാംസ്കാരികമായ ഔന്നിത്യമാണ് വിദ്യാഭ്യാസം ലക്ഷ്യമാക്കേണ്ടതെന്ന് വിശ്വസിച്ചിരുന്ന ഒരു തലമുറയായിരുന്നു നമുക്ക് മുണ്പ് ഉണ്ടായിരുന്നത്.
എന്നാല് അതില്നിന്നും തികച്ചും ഭിന്നമായ ഒരു കാഴ്ചപ്പാടാണ് വിദ്യാഭ്യാസം എന്നതുകൊണ്ട് വറ്ത്തമാനകാലം വിവക്ഷിക്കുന്നതെന്ന് പറയാതിരിക്കാന് വയ്യ. ഇന്ന് എല്ലാം മത്സരാധിഷ്ടിതമാണ്. അച്ചനാണോ അമ്മയാണോ മക്കളെ കൂടുതല് സ്നേഹിക്കുന്നതെന്നുതൊട്ട്തുടങ്ങുന്നു ആ മത്സരം. പ്രി പ്രൈമറി യില് തന്നെ ലക്ഷങ്ങള് വരെ കോഴ കൊടുത്ത് മക്കള്ക്ക് അഡ്മിഷന് വാങ്ങിക്കുന്പോള് രക്ഷിതാക്കള് ലക്ഷ്യമിടുന്നത് തന്റെ കുട്ടി മത്സരങ്ങളില് ഒന്നാമതാകണമെന്ന ഒറ്റ ചിന്തയാണ്. സഹപാടികളോടുള്ള അസൂയയും, പകയുമാണ് ഈ മത്സരാധിഷ്ടിത വിദ്യാഭ്യാസം മക്കള്ക്ക് നല്കുന്നതെന്ന് രക്ഷിതാക്കള് ഓറ്ക്കാതെപോകുന്പോള് നാളെ വൃദ്ധസദനങ്ങളിലേക്കാണ് ഈ വിദ്യാഭ്യാസം നമ്മെ സ്വയം കൊണ്ടെത്തിക്കുന്നതെന്നും അവറ് മനസ്സിലാക്കാതെ പോകുന്നു.
മാതൃഭാഷ പറയുന്നതുപോലും കുറച്ചിലായികാണുന്ന നാം ഭാഷ യെ വെറും ആശയ കൈമാറ്റത്തിനുള്ള ഒരു ഉപകരണമായി മാത്രം കാണുകയും, ഒരോ ഭാഷയിലും അലിഞ്ഞിരിക്കുന്ന ആ നാടിന്റെ സംസ്കാരത്തെ തൃണവല്ഗണിക്കുകയും ചെയ്യുന്നതുവഴി സാംസ്കാരികമായ അധോഗതിയിലേക്ക് മക്കളെ വലിച്ചെറിയുകയാണ് ചെയ്യുന്നത്.
പണം സന്പാദിക്കാനുള്ള ഒരു ഉപകരണം മാത്രമായി പുതിയ ലോകക്രമത്തില് വിദ്യാഭ്യാസത്തെ തരം താഴ്ത്തിയിരിക്കുകയാണ് നമ്മുടെ ഭരണാധികാരികളും, പുത്തന് ചിന്താഗതിക്കാരായ വിദ്യാഭ്യാസ വിചക്ഷണരും.
സ്വാശ്രയ പ്രൊഫഷണല് സ്ഥാപനങ്ങളെ ന്യായീകരിക്കുന്നവറ് പറയുന്നത് നമ്മുടെ നാട്ടില് മുതലിറക്കേണ്ട പണം അന്യസംസ്ഥാനങ്ങളിലെക്ക് ഒഴുകുന്നത് തടയാന് ഇവിടെ അത് ആവശ്യമാണെന്നാണ്. നിത്യോപയോഗ സാദനങ്ങളായ ഭക്ഷ്യവസ്തുക്കള്ക്ക് മുക്കാല് പങ്കും അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന നമ്മളില് അക്കാര്യത്തില് സ്വയം പര്യാപ്തതനേടണമെന്ന ചിന്തക്ക് ഈ പ്രചാരം കിട്ടുന്നില്ലന്നത് വിരോധാഭാസമായിതോന്നുന്നെങ്കില് അത്ഭുതപ്പെടേണ്ടതില്ല. കാഷുള്ളവന് വിവരമില്ലെങ്കിലും ഡിഗ്രി വാങ്ങിക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കണമെന്നു വാദിക്കുന്നവറ് കാഷുള്ളവന്റെ സ്റ്റാറ്റസ് സിംപലായും, അവന്റെ കാഷ് ഇരട്ടിപ്പിക്കാനുള്ള ഉപാധിയായും പ്രൊഫഷണല് വിദ്യാഭ്യാസത്തെ മാറ്റുകയാണ് ചെയ്യുന്നതെന്ന് മനസ്സിലാക്കാതെ പോകുന്നു.
കോടികള് മുടക്കി മെഡിക്കല് പി ജി കരസ്ഥമാക്കുന്ന ഒരു ഡോക്റ്ററ്ക്ക് സമൂഹത്തോടുള്ള പ്രതിബദ്ധത എത്രയുണ്ടാവുമെന്ന് സാമാന്യബുദ്ധിയുള്ള ഏതു മനുഷ്യനും ഊഹിക്കാവുന്നതേയുള്ളു.
ഒരു ഭാഗത്ത് സി ബി എസ് സി ഐ സിഎസ് സി കച്ചവടസ്ഥാപനങ്ങള്ക്ക് നിറ്ലോഭം അനുമതികൊടുക്കുന്പോള് ചില മൂല്യങ്ങള് ഇപ്പോഴും കാത്തുസൂക്ഷിക്കുന്ന പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലാഭകരമല്ലാത്തതിന്റെ പേരില് അടച്ചുപൂട്ടാനുള്ള വഴിയൊരുക്കുകയും, സാന്പത്തികമായി പിന്നോക്കം നില്ക്കുന്നവരുടെ വിദ്യാഭ്യാസം ദുഷ്കരമാകുകയോ, കിട്ടാക്കനിയായി മാറുകയോ ചെയ്യുന്ന ഒരവസ്ഥയാണ് സംജാതമാകുന്നത്. മത്സരിച്ച് ജയിക്കാന് കഴിവില്ലാത്തവനെ പുറം തള്ളുകയെന്ന പുതിയ നീതി ഇവിടെ പ്രായോഗികമാവുന്പോള്, സാന്പത്തികമായി മത്സരിക്കാന് കഴിവില്ലാത്തവരുടെ മക്കള് വിദ്യാഭ്യാസകാര്യത്തില് പുറം തള്ളപ്പെടുന്നു.
രണ്ട് സ്വാശ്രയ കോളെജ് സമം ഒരു സറ്ക്കാറ് കോളെജ് എന്ന് കൊട്ടിഘോഷിച്ച് തുടങ്ങിയ നമ്മുടെ സ്വാശ്രയകോള്ളേജുകള് ഇന്ന് എവിടെ എത്തിനില്ക്കുന്നു എന്നതും മൂലധന ശക്തികള് സമാന്തര ഭരണകൂടമായി മാറിയ ഇക്കാലത്ത് സാമൂഹ്യനീതി എത്രത്തോളം പ്രാപ്യമാകും എന്നും തിരിച്ചറിവു വരാത്ത ഒരു ജനതയെ അരാചകത്വത്തിന്റെ ആസന്ന നാളുകളാണ് കാത്തിരിക്കുന്നതെന്ന്പറയേണ്ടിയിരിക്കുന്നു.