2013, ഓഗസ്റ്റ് 30, വെള്ളിയാഴ്‌ച

സിറിയന് കലാപം സാമ്രാജ്യത്വത്തിന്റെ മറ്റൊരു രാഷ്ട്രീയ തന്ത്രം. ===================================


ജനാധിപത്യത്തെക്കുറിച്ചും പൗരാവകാശത്തെക്കുറിച്ചും നിരന്തരം പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്ന സാമ്രാജ്യത്വ ശക്തികള്‍ അറബ് ലോകത്താകെ "മുല്ലപ്പൂ വിപ്ലവം" പടരണമെന്ന ആഗ്രഹം ഒരിക്കലും പ്രകടിപ്പിച്ചിട്ടില്ല. എന്ന് മാത്രമല്ല ടുണിഷ്യയിലും മറ്റും കലാപവും അധികാര കൈമാറ്റ സൂചനകളും പ്രകടമാവുന്ന ഘട്ടത്തില്പോ ലും സിറിയയുടെ "മനം മാറ്റാ"നുളള ശ്രമങ്ങള്‍ അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടായി എന്ന് വേണം അനുമാനിക്കാന്‍. സിറിയന്‍ കലാപം തുടങ്ങുന്നതിന്റെ ഏതാനും ദിവസങ്ങള്ക്ക് മുമ്പ് മാത്രമാണ് ഡിപ്ലോമേറ്റും അമേരിക്കന്‍ ജൂത സംഘടനയുടെ പ്രസിഡന്റുമായ മാല്ക്കം ഹൊണെലില്‍ സിറിയ സന്ദര്ശി്ച്ചത്. കൂടിക്കാഴ്ചയില് പ്രധാനപ്പെട്ട രണ്ട് കാര്യങ്ങള്‍ ചറ്ച്ചക്കുവന്നു. ഒന്ന് ഇറാന്‍-സിറിയ ബന്ധവും മറ്റൊന്ന് ഇസ്രായേലിനോടുള്ള സിറിയന്‍ നിലപാടുമായിരുന്നു. ഈ രണ്ടു വിഷയങ്ങളിലും തുടര്ന്നുബവരുന്ന നിലപാടുകള്‍ തിരുത്താന്‍ തയ്യാറല്ല എന്ന സൂചനയാണ് സിറിയ നല്കി യത്.

ഇറാന്റെ യുറേനിയം സംപുഷ്ടീകരണം അനിവാര്യമാണെന്ന് ഇറാന് തോന്നിയാല്‍ അതില്‍ അപാകതയില്ലെന്നും കണ്ടുപിടുത്തങ്ങളുടെ കുത്തകവല്ക്കാരണം അഭികാമ്യമല്ലെന്നും പല പശ്ചാത്യ ശക്തികളും ആര്ജിടച്ച നേട്ടത്തോടൊപ്പമെത്താന്‍ ഇറാന്‍ ആഗ്രഹിച്ചാല്‍ അതിനെ അപലപിക്കാനാവില്ലെന്നും സിറിയ വ്യക്തമാക്കി. ഫലസ്തീന്‍ സംബന്ധിച്ച ചര്ച്ചഗകളുടെ സൂചനകള്‍ സിറിയ ഉള്ക്കൊ ള്ളുമെന്നും പക്ഷെ ഫലസ്തീന്‍ പ്രശ്നം "റിമോട്ട്" കൊണ്ട് പരിഹരിക്കാവുന്ന ഒരു സാങ്കേതിക പ്രശ്നമല്ലെന്നും ലോകത്തിന് മുന്നിലുള്ള വസ്തുതകളെ ഉള്ക്കൊകണ്ട് യാഥാര്ഥ്യേ ബോധത്തോടെയുള്ള പരിഹാരമാണതിനാവശ്യം എന്നുമുള്ള സിറിയന്‍ നിപാട് താന്‍ ഉന്നയിച്ചുവെന്ന് അസദ് പിന്നീട് വ്യക്തമാക്കി. ഫലസ്തീന്‍ പ്രശ്നം ശാശ്വതമായി പരിഹരിക്കുകയെന്നാല്‍ നാല്പത് വര്ഷനങ്ങള്ക്ക്ി മുമ്പ് ഇസ്രായേല്‍ അതിക്രമിച്ച് കയ്യടക്കിയ മണ്ണ് വിട്ടുകൊടുക്കുകയെന്നതില്‍ കുറഞ്ഞ് ഒന്നുമല്ലെന്നും അസദ് വ്യക്തമാക്കി.

അമേരിക്കന്‍ പ്രതിനിധിയുടെ സന്ദര്ശഞനത്തിനും അസദിന്റെ പ്രഖ്യാപനങ്ങള്ക്കും ശേഷമാണ് സിറിയയില്‍ പൊടുന്നനെ കലാപം പൊട്ടിപ്പുറപ്പെട്ടത്
മുസ്ലിം ലോകവും ലോകത്തെ ഇസ്ലാമിസ്റ്റുകളും, കടുത്ത മത യഥാസ്ഥിതികരും നിരന്തരം ആവര്ത്തി ക്കുന്ന ഒരു വാദമാണ് , പ്രായോഗികമായും പ്രത്യയശാസ്ത്രപരമായും സാമ്രാജ്യത്വം നേരിടുന്ന ഏക ഭീഷണി "ഇസ്ലാം" ആണ് അതുകൊണ്ടാണ് അവറ് മധ്യപൂറ്വേഷ്യില് കുഴപ്പങ്ങള് സൃഷ്ടിക്കുകയും, മുസ്ലിംകളെ തീവ്രവാദികളും, ഭീകരന്മാരുമായി ചിത്രീകരിച്ച് നശിപ്പിക്കാന് ശ്രമിക്കുകയും ചെയ്യുന്നത് എന്നത്.
എന്നാല് അഫ്ഗാനിസ്ഥാനില് നജീബുള്ള സറ്ക്കാരിനെ അട്ടിമറിക്കാന് മുസ്ലിം മൌലികവാദികള്ക്ക് സകലവിധ സഹായവും നല്കി താലിബാനെ യും അല്ഖ്വൈദയേയും സൃഷ്ടിച്ച് പിന്നെ അവരിലൂടെ മുസ്ലികളെ മൊത്തം ലോകത്തിന്റെ മുന്പില് സംശയത്തിന്റേയും, ഭയപാപാടിന്റേയും നിഴലില് നിറ്ത്തി രാഷ്ട്രീ ലക്ഷ്യം പൂറ്ത്തീകരിക്കാനുള്ള ഉപകരണങ്ങളായി അവരെ മാറ്റുന്നതാണ് നാം കണ്ടത്.
ഇല്ലാത്ത രാസായുധത്തിന്റെ പേരുപറഞ്ഞ് ഇറാക്കനെ നശിപ്പിക്കുകയും, അവിടുത്തെ പാവ ഭരണം സുന്നികളില് നിന്നും ശിയാ വിഭാഗത്തിനെ ഏല്പിച്ച് അവിടെ അശാന്തി വിതക്കുകയും ചെയ്തു.
അഫ്ഗാനിസ്ഥാനില്നിുന്നും ഇറാഖില്നിഭന്നും സിറിയയിലെത്തുമ്പോള്‍ ലോക രാഷ്ട്രീയത്തിലെ നേരിയ മാറ്റങ്ങള്‍ യഥാര്ഥനത്തില്‍ അമേരിക്കയെ നിരാശപ്പെടുത്തുന്നു. റഷ്യയും ചൈനയും നിലപാടുകളില്‍ ഉറച്ചുനില്ക്കുന്നതിനാല്‍ പല തവണ യു എന്‍ രക്ഷാസമിതി നിരാകരിച്ച സിറിയന്‍ വിരുദ്ധ പ്രമേയം അമേരിക്കന്‍ മേല്ക്കോ യ്മക്ക് കടുത്ത വെല്ലുവിളിയായിരിക്കുകയാണ്. ഒരുപക്ഷെ ഈ അവസ്ഥയിലെ അവസാനത്തെ അടവാകണം രാസാക്രമണത്തിന്റെ പേരില് ഇപ്പോള് സ്വീകരിച്ചിരിക്കുന്നത്. ഭരണകൂടമാണോ, പ്രതിപക്ഷ-സാമ്രാജ്യത്വ മത മൊലിക തീവ്രവാദ, കൂട്ടുകെട്ടാണോ രാസാക്രമണം നടത്തിയതെന്നതിന് വ്യക്തമായ ഒരുതെളിവും കിട്ടിയിട്ടില്ലെന്നു മാത്രമല്ല, അമേരിക്ക ഇസ്റായേല് വഴി നേരിട്ടെത്തിച്ച് രാസാക്രമണത്തിലൂടെ ഒരു കാരണമുണ്ടാക്കി സൈനിക ഇടപെടലിന് കളമൊരുക്കിയതാവാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. വിമതരുടെ അധീനതയില് നിന്ന് തെക്കന് സിറിയയുടെ മിക്ക ഭാഗങ്ങളും സൈന്യം തിരിച്ചുപിടിച്ചുകൊണ്ടിരിക്കുന്ന അവസരത്തിലാണ് ഈ ആക്രമണം നടന്നത് എന്നതും ശ്രദ്ധേയമാണ്.
മുസ്ലിങ്ങള്ക്കികടയിലെ ആഭ്യന്തര വൈരുധ്യങ്ങളെ അനായാസേന അമ്മാനമാടിക്കളിക്കാന്‍ സാമ്രാജ്യത്വത്തിനെങ്ങിനെകഴിയുന്നു എന്നതിന്റെ മറ്റൊരുദാഹരണമാണ് സിറിയന് കലാപം. പൊതുവെ മുസ്ലിങ്ങള്ക്കിങടയിലെ സുന്നി-ഷിയാ വൈരുധ്യങ്ങളെ അഗ്നിപര്വാത സമാനമായി വികസിപ്പിച്ചെടുക്കുന്നതില്‍ അമേരിക്ക വിജയിച്ചിരിക്കുന്നു. സിറിയയിലും ഇറാനിലും സുന്നി വികാരം പ്രക്ഷോഭങ്ങള്ക്ക് ഇന്ധനമായി തീരുമ്പോള്‍ ഇറാഖില്‍ ഷിയാ വികാരത്തെയാണ് സാമ്രാജ്യത്വം ഉപയോഗിച്ചത്
ഇസ്ലാമിനെ വാനോളം പുകഴ്ത്തുകയും അമേരിക്കയിലെ മുസ്ലിങ്ങള്ക്കുുവേണ്ടി "അസ്സലാമു അലൈക്കും" എന്ന് സലാം ചൊല്ലി തുടങ്ങുകയും ചെയ്ത ബരാക് ഒബാമയുടെ പ്രസിദ്ധമായ കെയ്റോ പ്രസംഗത്തില്‍ ""ഇസ്ലാമിന്റെ നിഷേധാത്മക മുഖം എവിടെ പ്രത്യക്ഷപ്പെട്ടാലും അതിനെതിരെ പൊരുതാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്"" എന്ന് പ്രഖ്യാപിക്കുകയുണ്ടായി. ആ പ്രസ്താവനയെ അന്വര്ഥംമാക്കുമാറ് ഇസ്ലാമിന്റെ ക്രിയത്മക മുഖവും നിഷേധാത്മക മുഖവും അവരുടെ രാഷ്ട്രീയ ലാഭത്തിനു വണ്ടി അവറ് തന്നെ നിറ്വചിക്കുകയും മുസ്ലിം ലോകത്തെ ഓരോ രാജ്യങ്ങളുടെയും അതിര്ത്തി കള്ക്കു ള്ളില്‍ വെച്ച്തന്നെ വളരെ സമര്‍ഥമായി അത് അവര്‍ നിര്വുഹിക്കുകയും ചെയ്യുന്നു.
മതേതരത്വമോ ജനാധിപത്യമോ അല്ല തങ്ങളുടെ രാഷ്ട്രീയ സാന്പത്തിക താത്പര്യങ്ങള്ക്കുവേണ്ടിയാണ് സാമ്രാജ്യത്വം നിലകൊള്ളുന്നതെന്നും, അതിനാവശ്യമെന്നുകണ്ടാല് ഏതു ഭീകര വാദ തീവ്രവാദ മത മൊലിക വാദികളുമായും കൂട്ടുകൂടാന് അവറ് ഒരുക്കമാണെന്നും ഈ സംഭവങ്ങളിലൂടെ വ്യക്തമായിരിക്കയാണ്. മുസ്ലിം ലോകവും അറബ് ലീഗും ജി സി സി യുമൊക്കെ കണ്ണുതുറന്ന് കാര്യങ്ങള് കാണാന് തയ്യാറായില്ലെങ്കില് സ്വന്തം തട്ടകം അന്യാധീനപെടുന്നത് നിസ്സഹായമായി നോക്കിനില്ക്കുകതന്നെ വേണ്ടിവരും.