2011, ഏപ്രിൽ 27, ബുധനാഴ്‌ച

ഇന്ത്യാ രാജ്യം അമേരിക്കക്ക് പാട്ടത്തിന് കൊടുത്താല്?


ലോകരാജ്യങ്ങളുടെ കൂട്ടത്തില് ഏററവും കൂടുതല് മനുഷ്യത്വരഹിതമായി പെരുമാറുന്ന ഭരണകൂടമായി, യി പി എ യുടെ നേതൃത്വത്തിലുള്ള ഭാരത സറ്ക്കാറ് മാറിയിരിക്കുന്നു. എന്ഡൊസള്ഫാന് നിരോധിക്കുന്ന കാര്യത്തില്; വികസിതമെന്നോ, വികസ്വരമെന്നോ, അവികസിതമെന്നോ വ്യത്യാസമില്ലാതെ ഭൂരിപക്ഷം രാജ്യങ്ങളും ഒന്നിക്കുന്പോള്, മനമോഹന് സിംഗിന്റെ നേതൃത്വത്തിലുള്ള ഭാരത സറ്ക്കാറ് കൊലയാളി മരുന്നിന്റെ കച്ചവട ക്കാരില്നിന്നും കൈക്കൂലി വാങ്ങിച്ച് മനുഷ്യനെ കൊല്ലാനും, ജീവച്ചവമാക്കാനും കൂട്ടുനില്ക്കുകയും, അവറ്ക്കു വേണ്ടി വാദിക്കുകയും ചെയ്യുന്നു. ഇതുപറയുന്പോള്, ഇടതുപക്ഷം എന്ഡോസള്ഫാന് പ്രശ്നം രാഷ്ട്റീയവല്ക്കരിക്കുന്നു എന്ന് പറഞ്ഞ് ഇളിഭ്യരാകുന്ന ഉമ്മന് ചാണ്ടിയും കൂട്ടരും എവിടെ എത്തിനില്ക്കുന്നു എന്ന് നാം ചിന്തിക്കണം,

ഇതു നിരോധിച്ചാല് പിന്നെ വിലകൂടിയ കീടനാശിനികള് ഉപയോഗിക്കേണ്ടിവരുമെന്നാണ് ഇവരെ അനുകൂലിക്കൂന്നവരുടെ വാദം. അരിയെക്കാള് വിലകുറഞ്ഞ നഞ്ഞ്കിട്ടിയാല് അത് മക്കള്ക്ക് കൊടുക്കാമെന്നാണോ ഇവരുടെ വാദമെന്ന് മനസ്സിലാകുന്നില്ല. ഇത്തരം വാദമുഖമുന്നയിക്കുന്നവറ് നാളെ നമ്മുടെ രാജ്യത്തെ വല്ല വികസിത രാജ്യത്തിനും പാട്ടത്തിന് കൊടുത്താല് ആ രാജ്യം നമ്മേക്കാള് വികസിതമാണ് അതുകൊണ്ട് അവരുടെ കീഴിലായാല് നമ്മളും അതുപോലെ വികസിക്കും എന്ന് ന്യാകരിക്കുകയും ചെയ്യും, ഇപ്പോള് മന്ത്രിമാരെയും, നയങ്ങളും അവറ് പറയുന്നത് അനുസരിച്ച് കൈക്കൊള്ളാനേ തുടങ്ങിയിട്ടൊള്ളൂ, നാളെ ഇതും പ്രതീക്ഷിക്കാം. ഗന്ധിജിയുടെ പിന്തലമുറക്കാറ് എവിടേത്തി?

2011, ഏപ്രിൽ 15, വെള്ളിയാഴ്‌ച

തെരെഞ്ഞെടുപ്പ് പ്രചരണം ഒരവലോകനം.

രാഷ്ട്രീയനേതൃത്വം അകപ്പെട്ടീട്ടുള്ള അധാറ്മ്മിക പ്രവറ്ത്തനങ്ങളും, അഴിമതിയും, മൂല്യച്യുതിയും
കഴിഞ്ഞ അഞ്ചുവറ്ഷക്കാലത്തെ ഭരണ നേട്ടങ്ങളും ഇടതുപക്ഷത്തിന്റെ ഭാഗത്തുനിന്നും പ്രധാന വിഷയമായി ചറ്ച്ചക്ക് വന്നെങ്കിലും, മുഖ്യമന്ത്രി പറയുന്ന കയ്യാമം വെക്കല് പ്രസ്ഥാവനകളെ പ്രധിരോധിക്കാനും, വികസന രംഗത്ത് ഒന്നും ചെയ്യാന് പററിയില്ലെന്ന് സ്ഥാപിക്കാനും കേന്ദ്രം സംസ്ഥാനത്തിനനുവദിച്ച പദ്ധതികള് വിജയകരമായി നടപ്പാക്കാന് ഈ സറ്ക്കാരിനായില്ല എന്നതുമായിരുന്നുയു ഡി എഫിന്റെ വാദങ്ങള്.
സദാരണ ഗതിയില് ഭരണത്തിലെഅഴിമതി എന്ന വിഷയം ഉയറ്ത്തിപ്രചരണം നടത്തുന്നത് പ്രതിപക്ഷത്തിന്റെ പണിയാണെങ്കില് ആ വിഷയത്തില്നിന്ന് ഒളിച്ചോടാനാണ് ഇവിടെ യുഡി എഫ് ശ്രമിച്ചത്. അത് കോണ്ഗ്രസ്സും യു ഡി എഫും അകപ്പെട്ടിട്ടുള്ള ജീറ്ണ്ണതയുടേയും, ഇടതുപക്ഷത്തിന്റെ ഈ വിഷയത്തിലുള്ള മികവിന്റേയും ഫലം തന്നെയാണെന്ന് പറയാതെ വയ്യ.
കേരളത്തിലെ കഴിഞ്ഞ കുറെ സറ്ക്കാരുകളെ എടുത്ത് പരിശോധിച്ചാല് സാമൂഹ്യ ക്ഷേമ രംഗത്ത് ഗണ്യമായ പ്രവറ്ത്തനം ഈ സറ്ക്കാരിന് അവകാശപ്പെട്ടതാണെന്ന തിരിച്ചറിവാകണം ആ കാര്യത്തില് യു ഡി എഫ് മൗനം പാലിക്കാന് കാരണം.
രാജ്യം നേരിടുന്ന ഭീകരമായ ഒരു പ്രശ്നം വിലവറ്ദ്ധനവാണെങ്കിലും ആ വിഷയവും ചറ്ച്ചക്ക് വരുന്നതിനെ യുഡി എഫ് അനുകൂലിച്ചതായികണ്ടില്ല. അത് പ്രധാന വിഷയമായി ചറ്ച്ചക്ക് വന്നാല് ബൂമരാംഗായി കോണ്ഗ്രസ്സിനെ തിരിച്ചടിക്കും എന്നവറ്ക്കറിയാമായിരുന്നു.
സാന്പത്തികരംഗത്തും, ആരോഗ്യ രംഗത്തും, വൈദ്യുതി മേഖലയിലും, പൊതു വിതരണ രംഗത്തും ഈ സറ്ക്കാറ് അഭിനന്ദനാറ്ഹമായ ചുവടുകള് വെച്ചെങ്കിലും അവ വേണ്ടത്ര പ്രചരണ രംഗത്ത് ചറ്ച്ചാ വിഷയമാക്കാന് ഇടതുപക്ഷത്തിനുമായില്ല.
പെണ്പിടിയന്മാരെയും, അഴിമതിക്കാരെയും കയ്യാമം വെക്കുമെന്ന വി എസ്സിന്റെ പഴയ വാദങ്ങള് ഇപ്പോഴും അതേ പടി ആവറ്ത്തിക്കുന്നതിലെ അറ്ഥമില്ലായ്മയായിരുന്നു യു ഡി എഫിന്റെ പ്രധാന ആയുധം. അതും അവര് പ്രചരണ രംഗത്ത് പ്രതിരോധത്തിലായത്കൊണ്ട് മാത്രമാണ് വന്നതും. സറ്ക്കാരോ വി എസ്സോ താല്പര്യമെടുക്കാഞ്ഞത്കൊണ്ടല്ല പലരും നിയമത്തിന്റെ മുന്പില് വേണ്ട വിധം എത്താതിരുന്നത് എന്ന് ആരും പറയുമെന്ന് തോന്നുന്നില്ലെങ്കിലും വി ഐ പിയുടെ കാര്യത്തിലും മററും ഒരൊളിച്ചുകളി നടത്തുന്നുണ്ടോ എന്ന് ചിലരെങ്കിലും സംശയിച്ചാല് അവരെ കുററം പറയാനുമാകില്ല.
മാസങ്ങള്ക്ക് മുന്പേ ഉയറ്ന്നുകേട്ട പി ശശി ക്കെതിരെയുള്ള ആരോപണങ്ങളില് തക്കതായ നടപടി യഥാസമയത്ത് എടുക്കാന് കഴിയാതെ പോയത് പലപ്പോഴും ഇടതുപക്ഷത്തിന്റെ ആക്രമണത്തിന്റെ മൂറ്ച്ച കുറക്കാനിടയാക്കി.
പതിനഞ്ചും ഇരുപതും വറ്ഷം മുന്പ് ചറ്ച്ച ചെയ്യപ്പെട്ടത് വീണ്ടും പൊടി തട്ടി എടുത്ത്ചറ്ച്ചാവിഷയമാക്കി എന്ന് യു ഡി എഫ് പല കുറി പറഞ്ഞെങ്കിലും ആ വിഷയങ്ങളെല്ലാം വീണ്ടും വ്യത്യസ്തരൂപത്തില് ചറ്ച്ചാവിഷയമാകാന് കാരണം യുഡി എഫ് നേതാക്കളോ, സഹയാത്രികരോ തന്നെയാണ്താനും.
സ്മാറ്ട്സിററി വൈകിയത് ചൂണ്ടിക്കാട്ടി വികസന രംഗത്ത് ഈ സറ്ക്കാറ് പരാചയമാണെന്ന് വാദിക്കാനായിരുന്നു പ്രതിപക്ഷത്തിന്റെ ഒരു ശ്രമം. പക്ഷെ ഏറ്ണാംകുളത്തും പരിസര ദേശങ്ങളിലും മററു ഐ ടി അനുബന്ധസ്ഥാപനങ്ങള് പാടില്ല, ഇന്ഫോ പാറ്ക്ക് ടീകോമ്മിന് കൊടുക്കണം സ്ഥലത്തിന് കൈമാററവകാശ മ ( സ്വതന്ത്രമവകാശമ) നുവദിക്കണം തുടങ്ങിയ നിബന്ധനകള് ഒഴിവാക്കാന് ശ്രമിച്ചതാണതിനു കാരണം എന്ന് ഏവറ്ക്കും അറിയാവുന്നതാണല്ലൊ. അത് സംസ്ഥാനത്തിന് എത്രത്തോളം ഗുണകരമാണെന്നും, ഈ കാലയളവില് വേറെ എത്ര തൊഴിലവസരങ്ങള് ഈ മേഖലയിലുണ്ടായി എന്നും കണക്കിലെടുക്കേണ്ടതല്ലെ. എങ്കിലും, പാറ്ടിയിലെ വിഭാഗീയത ഈ നിബന്ധനകള് അംഗീകരിച്ച് കൊണ്ട് തന്നെ ഇപ്പോള് എടുത്തപോലെ ഒരു കറാറിലേക്കെത്താന് താമസ്സമായി എന്ന് കരുതാതിരിക്കാന് വയ്യ. എങ്കിലും ഇടതുപക്ഷത്തിന്റെ വികസന നിലപാട് സംസ്ഥാനത്തിന് യുഡിഎഫിന്റെ നിലപാടിനേക്കാള് എത്ര ഗുണകരമാണ് എന്ന് വ്യക്തമാക്കാനും അത് രണ്ടിനുമിടയിലെ വ്യത്യാസം പൊതു ജനത്തിന് മനസ്സിലാക്കാനും ഉതകി എന്നതാണു സത്യം.
പ്രതിപക്ഷമാണ് സാദാരണഗതിയില് പ്രചരണരംഗത്ത് ആഞ്ഞടിക്കേണ്ടതെങ്കില് ഇക്കുറി അവറ് ശരിക്കും പ്രതിരോധത്തിലായിരുന്നു എന്നതാണ് സത്യം.അതെന്തൊക്കെതന്നെയായിരുന്നാലും, ഇവയെല്ലാം വിലയിരുത്തിയാണോ ജനങ്ങള് വോട്ട് ചെയ്യുന്നത് എന്ന സംശയം ഇപ്പോഴും എനിക്ക് ബാക്കിനില്ക്കുന്നുണ്ട്.

2011, ഏപ്രിൽ 14, വ്യാഴാഴ്‌ച

എന്താണ് വികസനം?


Hamza Marukara



ഈ തെരെഞ്ഞെടുപ്പ് സമയത്ത് ചറ്ച്ച ചെയ്യാതെപോയി എന്ന് എല്ലാവരും വിമറ്ശിക്കുന്ന പ്രധാന വിഷയമാണല്ലൊ വികസനം.

വികസനം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്. പ്രപഞ്ചത്തേയും, അതിലുള്ള എല്ലാ പ്രകൃതി വിഭവങ്ങളേയും, മനുഷ്യന്റെ അധീനതയിലാക്കി, അന്യായവും, നീതിരഹിതവുമായ രീതിയില് അവയെ ചൂഷണം ചെയ്യലാണോ വികസനം.

ശുദ്ധമായ നിശ്വാസ വായു, മാലിന്യം കലരാത്ത ജലസ്രോതസ്സുകള്, വിഷാംശം ഇല്ലാത്ത ഭക്ഷണം., സുരക്ഷിതമായ പാറ്പ്പിടം ഇത്രയുമല്ലെ മനുഷ്യന് ജീവിക്കാന് ആവശ്യമുള്ളൂ. ഇവ എല്ലാ മനുഷ്യറ്ക്കും, മനുഷ്യരല്ലാത്ത മററു ജീവികള്ക്കും, ലഭിക്കാനുള്ള സഹചര്യമൊരുക്കലാകണം വികസനമെന്നത് കൊണ്ടുദ്ദേശിക്കേണ്ടതെന്നാണ് എന്റെ മതം.

ഇന്ന് നമ്മുടെ രാഷ്ട്രീയ നേതാക്കള് ഉയറ്ത്തുന്ന വികസനമെന്ന വാക്കിന്റെ അറ്ഥം കേള്ക്കുന്പോള് അന്പത് ലക്ഷം മുടക്കാന് കഴിവുള്ളവറ്ക്ക് അത് രണ്ട് വറ്ഷം കൊണ്ട് അഞ്ഞൂറ് കോടിയായി അത് വറ്ധിപ്പിക്കാന് കഴിയുന്ന സാന്പത്തിക സാഹചര്യ മൊരുക്കലാണെന്നു തോന്നുന്നു.

ദിനം പ്രതി ഉയരുന്ന ഭൗമതാപം, വറ്ധിച്ചുവരുന്ന ബ്ലക്ക് ഹോള്, ഇന്ന് ജപ്പാന് അഭിമുഖീകരിക്കുന്ന തരത്തിലുള്ള ദുരന്തങ്ങള്... ഇങ്ങനെ പോകുന്ന ഇതിന്റെ പരിണിത ഫലങ്ങള് പ്രപഞ്ചത്തിന്റെ നിലനുല്പ്പിനെ തന്നെ അപകടകരമായ രീതിയില് ബാധിക്കുന്പോളും നമ്മള് പുലറ്ത്തുന്ന ഈ നിസ്സംഗത നീതീകരിക്കാവുന്നതോ?

ഇന്ന് ലോകം അംഗീകരിച്ച് നടപ്പാക്കി കൊണ്ടിരിക്കുന്ന മുതലാളിത്ത വികസനം ജീവന്റെ നില നില്പ്പിനു തന്നെ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. എങ്ങിനെയെങ്കിലുംമൂലധനം അധികരിപ്പിക്കുക എന്ന ഒററ ലക്ഷ്യമേ ഈ വികസനത്തിനുള്ളൂ എന്ന് പറയാതെ വയ്യ.

അനുബന്ധമെന്നോണം പറയട്ടെ, ഈ തെരെഞ്ഞെടുപ്പില് കേരളത്തിലെ ഭരണമുന്നണി ഏറെ വിമറ്ശിക്കപെട്ട ഒരു കാര്യം വികസനത്തോട് വേണ്ട വിധത്തില് പൊരുത്തപ്പെടുന്നില്ല ഇപ്പോഴും കാളവണ്ടി യുഗത്തിലാണ് എന്നെല്ലാമാണ്. സ്മാറ്ട് സിററി നടപ്പാക്കാന് വൈകിയത് വലിയൊരപരാധമായി ചൂണ്ടികണിക്കപ്പെട്ടു. തൊഴിലവസരം നഷ്ടപ്പെടുത്തി യുവാക്കളെ വഞ്ചിച്ചു എന്നൊക്കെയാണ് ആരോപണങ്ങളുയറ്ന്നത്. കേരളത്തിന്റെ കണ്ണായ ഭൂമി മറിച്ച് വിററ് കാഷുണ്ടാക്കാന് അനുവദിക്കാത്തതും, ഏറ്ണാം കുളത്തും പരിസര പ്രദേശങ്ങളിലൊന്നും, ഐ ടി അനുബന്ധ സ്ഥാപനങ്ങള് തുടങ്ങരുതെന്നുമുള്ള നിബന്ധനയെ ഈ സറ്ക്കാറ് എതിറ്ത്തതായിരുന്നല്ലോ അത് വൈകാന് കാരണം, ഈ അഞ്ചു വറ്ഷങ്ങള്ക്കകത്ത് കേരളത്തിന്റെ ഐ ടി രംഗത്ത് സ്മാറ്ട് സിററി അല്ലാത്ത എത്ര സ്ഥാപനങ്ങള് പുതുതായി വന്നു. എത്ര തൊഴിലവസരങ്ങളുണ്ടായി എന്ന് ഇവരാരും ഒരു കണക്കെടുപ്പ് നടത്താതെ പോയത് മനപ്പൂറ്വമല്ലെ?

സാമൂഹ്യ പ്രതിബദ്ധതയും, നീതിയുമില്ലാത്ത മൂലധനശക്തികളുടെ അന്യായമായ ലാഭക്കൊതിക്ക് പ്രകൃതിയേയും, നമ്മുടെ രാജ്യത്തേയും വിട്ട് കൊടുക്കണോ?

2011, ഏപ്രിൽ 6, ബുധനാഴ്‌ച

ഇവ വിവാദമാകേണ്ടതാണോ?

ജമാ അത്തെ ഇസ്ലാമി, പി ഡി പി, എസ് ഡി പി ഐ, ആറ് എസ് എസ്.....തുടങ്ങിയ സംഘടനകളുമായി ഏതെങ്കിലുംരാഷ്ട്രീയ പാറ്ടികള് ചറ്ച്ച നടത്തുന്നതും, ഇത്തരം സംഘടനകള് ഏതെങ്കിലും, മുന്നണിക്കോ, പാറ്ടിക്കോ, വോട്ട് നല്കാന് തീരുമാനിക്കുന്നതിലും അപാകതയുണ്ടോ?ഏത് തെരെഞ്ഞെടുപ്പ് വന്നാലും, ഈ സംഘടനകളുമായി അവറ്ക്ക് കൂട്ടാണ് അല്ല മററവറ്ക്ക് കൂട്ടാണ് എന്ന് പറഞ്ഞുകൊണ്ട് വിവാദങ്ങളുണ്ടാക്കുന്നത് കേരളത്തില് പതിവും, കേള്ക്കുന്നവറ്ക്ക് അരോചകവുമായിരിക്കുന്നു. കേരളത്തിലെ രണ്ട് മുന്നണിയും, ഇവരുമായി സന്ധി ചെയ്തിട്ടില്ലേ?
യുഡി എഫിന് അനുകൂലമായി ഇവറ് നിലപാടെടുത്താല് എല് ഡി എഫ് കാര് അനുകൂലിച്ച സംഘടനകളേ വറ്ഗീയമാക്കി യുഡിഎഫ് വറ്ഗീയതയോട് കൂട്ടുകൂടി എന്ന് പറഞ്ഞ് എതിറ്ക്കുകയും, ഇവരാരെങ്കിലും, എല് ഡി എഫിനെ അനുകൂലിച്ചാല് എല് ഡി എഫ് വറ്ഗീയതയോട് കൂട്ടായി എന്ന് യു ഡി എഫ്,ആക്രോഷിക്കുകയും, ചെയ്യുന്നു. സധാരണ ഗതിയില് ഇതിലേതെങ്കിലും സംഘടനകള് മാറിയും മറിഞ്ഞും, ഇരു മുന്നണികളേയും എല്ലാ തെരെഞ്ഞെടുപ്പിലും അനുകൂലിക്കുകയും, തങ്ങളെ അനുകൂലിക്കുന്നവരേ കുറിച്ച് ആ തെരെഞ്ഞെടുപ്പില് ഒന്നും മിണ്ടാതെ, എതിറ് മുന്നണിയേ അനുകൂലിക്കുന്നവരെ വറ്ഗീയമാക്കുകയും ചെയ്യുന്ന കാഴ്ചയാണ് പതിവായി നാം കാണുന്നത്.
സി പി എം, കോണ്ഗ്രസ്സ് പോലുള്ള ഇന്ത്യയിലെ പ്രമുഖവും, കേരളത്തില് അധികാര സ്ഥാനത്ത് വരാന് സാധ്യതയുള്ളതുമായ പാറ്ടികളുമായി മേല്പറഞ്ഞ സംഘടനകള് ചറ്ച്ചനടത്തുന്നതിലും, അവരുടെ ആവശ്യങ്ങളും, നിലപാടുകളും, രാഷ്ട്രീയപാറ്ടികളെ അറിയിക്കുന്നതിലും,അവയില് സമൂഹനന്മക്ക് ഉതകുന്നവയെന്നുതോന്നുന്നത് അOഗീകരിക്കുന്നതിലും ഭരണം കിട്ടിയാല് നടപ്പാക്കാമെന്ന് വാക്ക് കൊടുക്കുന്നതിലും, അതിന്റെ അടിസ്ഥാനത്തിലോ, അതൊന്നുമല്ലാതെ, ജനധിപത്യ പ്രക്രിയയില് പങ്കാളിയാകുന്നതിന്റെ ഭാഗമായി ഈ മുന്നണികളുടേയോ, പാറ്ടികളുടേയോ, സ്ഥാനാറ്ഥികളുടേയോ, പ്രവറ്ത്തനം വിലയിരുത്തി എല്ലാ എതിറ്പ്പുകളും നിലനില്ക്കുന്പോള് തന്നെ അതാതു കാലത്തെ ചില പ്രസക്തമായ രാഷ്ട്രറീയ നിലപാടുകളുടെ പേരില് അനുകൂലിക്കുന്നതിലും, അതിന്റെ ഭാഗമായി അവറ് നല്കുന്ന വോട്ട് സ്വീകരിക്കുന്നതിലും തെററില്ലെന്നുമാത്രമല്ല ആ സംഘടനകളെ ജനാധിപത്യ പ്രക്രിയയില് ഉറപ്പിച്ച് നിറ്ത്തുന്ന സ്വാഗതാറ്ഹമായ ഒരു നിലപാടുമല്ലെ അത്.
എന്നാല് അതുവരെ പറഞ്ഞതൊക്കെ തല്ക്കാലം വിഴുങ്ങി, അവറ് നിറ്ദേശിക്കുന്ന സ്ഥാനാറ്ഥികളെ നിറ്ത്തുക, കോറ്പറേഷനുകളിലോ, മററു സ്വയംഭരണാധികാരമുള്ള സ്ഥാപനങ്ങളിലോചെയറ്മാന് സ്ഥാനം നല്കുക തുടങ്ങിയതും, ഇരു മുന്നണികളോടും ബാറ്ഗൈനിംഗ് നടത്തി കാര്യങ്ങള് നേടിയെടുത്ത് അവരുടെ സംഘടനാ ശേഷി ഉയറ്ത്താനും ഉതകുന്ന തീരുമാനങ്ങള് അംഗീകരിക്കുന്നതില് മാത്രമാണ് അപാകതയുള്ളത്. തെരെഞ്ഞെടുപ്പടുക്കുന്പോള് നേതാക്കള് ഇവരെ ചെന്നുകാണാതെ, അവ്രുടെ പ്രതിനിധികള് രാഷ്ട്രീയനെതാക്കളെ വന്ന് കണ്ട് ആവശ്യങ്ങള് ഉന്നയിക്കുന്നതും, മതേതരമൂല്യങ്ങള്ക്ക് ഹാനിയാവാത്ത ആവശ്യങ്ങള് അംഗീകരിക്കുന്നതിലും, യാതൊരുതെററുലില്ലെന്നു മാത്രമല്ല മാധ്യമങ്ങളെങ്കിലും അവ വിവാദമാക്കാതെ നോക്കേണ്ടതുമാണ്.