2011, ഏപ്രിൽ 6, ബുധനാഴ്‌ച

ഇവ വിവാദമാകേണ്ടതാണോ?

ജമാ അത്തെ ഇസ്ലാമി, പി ഡി പി, എസ് ഡി പി ഐ, ആറ് എസ് എസ്.....തുടങ്ങിയ സംഘടനകളുമായി ഏതെങ്കിലുംരാഷ്ട്രീയ പാറ്ടികള് ചറ്ച്ച നടത്തുന്നതും, ഇത്തരം സംഘടനകള് ഏതെങ്കിലും, മുന്നണിക്കോ, പാറ്ടിക്കോ, വോട്ട് നല്കാന് തീരുമാനിക്കുന്നതിലും അപാകതയുണ്ടോ?ഏത് തെരെഞ്ഞെടുപ്പ് വന്നാലും, ഈ സംഘടനകളുമായി അവറ്ക്ക് കൂട്ടാണ് അല്ല മററവറ്ക്ക് കൂട്ടാണ് എന്ന് പറഞ്ഞുകൊണ്ട് വിവാദങ്ങളുണ്ടാക്കുന്നത് കേരളത്തില് പതിവും, കേള്ക്കുന്നവറ്ക്ക് അരോചകവുമായിരിക്കുന്നു. കേരളത്തിലെ രണ്ട് മുന്നണിയും, ഇവരുമായി സന്ധി ചെയ്തിട്ടില്ലേ?
യുഡി എഫിന് അനുകൂലമായി ഇവറ് നിലപാടെടുത്താല് എല് ഡി എഫ് കാര് അനുകൂലിച്ച സംഘടനകളേ വറ്ഗീയമാക്കി യുഡിഎഫ് വറ്ഗീയതയോട് കൂട്ടുകൂടി എന്ന് പറഞ്ഞ് എതിറ്ക്കുകയും, ഇവരാരെങ്കിലും, എല് ഡി എഫിനെ അനുകൂലിച്ചാല് എല് ഡി എഫ് വറ്ഗീയതയോട് കൂട്ടായി എന്ന് യു ഡി എഫ്,ആക്രോഷിക്കുകയും, ചെയ്യുന്നു. സധാരണ ഗതിയില് ഇതിലേതെങ്കിലും സംഘടനകള് മാറിയും മറിഞ്ഞും, ഇരു മുന്നണികളേയും എല്ലാ തെരെഞ്ഞെടുപ്പിലും അനുകൂലിക്കുകയും, തങ്ങളെ അനുകൂലിക്കുന്നവരേ കുറിച്ച് ആ തെരെഞ്ഞെടുപ്പില് ഒന്നും മിണ്ടാതെ, എതിറ് മുന്നണിയേ അനുകൂലിക്കുന്നവരെ വറ്ഗീയമാക്കുകയും ചെയ്യുന്ന കാഴ്ചയാണ് പതിവായി നാം കാണുന്നത്.
സി പി എം, കോണ്ഗ്രസ്സ് പോലുള്ള ഇന്ത്യയിലെ പ്രമുഖവും, കേരളത്തില് അധികാര സ്ഥാനത്ത് വരാന് സാധ്യതയുള്ളതുമായ പാറ്ടികളുമായി മേല്പറഞ്ഞ സംഘടനകള് ചറ്ച്ചനടത്തുന്നതിലും, അവരുടെ ആവശ്യങ്ങളും, നിലപാടുകളും, രാഷ്ട്രീയപാറ്ടികളെ അറിയിക്കുന്നതിലും,അവയില് സമൂഹനന്മക്ക് ഉതകുന്നവയെന്നുതോന്നുന്നത് അOഗീകരിക്കുന്നതിലും ഭരണം കിട്ടിയാല് നടപ്പാക്കാമെന്ന് വാക്ക് കൊടുക്കുന്നതിലും, അതിന്റെ അടിസ്ഥാനത്തിലോ, അതൊന്നുമല്ലാതെ, ജനധിപത്യ പ്രക്രിയയില് പങ്കാളിയാകുന്നതിന്റെ ഭാഗമായി ഈ മുന്നണികളുടേയോ, പാറ്ടികളുടേയോ, സ്ഥാനാറ്ഥികളുടേയോ, പ്രവറ്ത്തനം വിലയിരുത്തി എല്ലാ എതിറ്പ്പുകളും നിലനില്ക്കുന്പോള് തന്നെ അതാതു കാലത്തെ ചില പ്രസക്തമായ രാഷ്ട്രറീയ നിലപാടുകളുടെ പേരില് അനുകൂലിക്കുന്നതിലും, അതിന്റെ ഭാഗമായി അവറ് നല്കുന്ന വോട്ട് സ്വീകരിക്കുന്നതിലും തെററില്ലെന്നുമാത്രമല്ല ആ സംഘടനകളെ ജനാധിപത്യ പ്രക്രിയയില് ഉറപ്പിച്ച് നിറ്ത്തുന്ന സ്വാഗതാറ്ഹമായ ഒരു നിലപാടുമല്ലെ അത്.
എന്നാല് അതുവരെ പറഞ്ഞതൊക്കെ തല്ക്കാലം വിഴുങ്ങി, അവറ് നിറ്ദേശിക്കുന്ന സ്ഥാനാറ്ഥികളെ നിറ്ത്തുക, കോറ്പറേഷനുകളിലോ, മററു സ്വയംഭരണാധികാരമുള്ള സ്ഥാപനങ്ങളിലോചെയറ്മാന് സ്ഥാനം നല്കുക തുടങ്ങിയതും, ഇരു മുന്നണികളോടും ബാറ്ഗൈനിംഗ് നടത്തി കാര്യങ്ങള് നേടിയെടുത്ത് അവരുടെ സംഘടനാ ശേഷി ഉയറ്ത്താനും ഉതകുന്ന തീരുമാനങ്ങള് അംഗീകരിക്കുന്നതില് മാത്രമാണ് അപാകതയുള്ളത്. തെരെഞ്ഞെടുപ്പടുക്കുന്പോള് നേതാക്കള് ഇവരെ ചെന്നുകാണാതെ, അവ്രുടെ പ്രതിനിധികള് രാഷ്ട്രീയനെതാക്കളെ വന്ന് കണ്ട് ആവശ്യങ്ങള് ഉന്നയിക്കുന്നതും, മതേതരമൂല്യങ്ങള്ക്ക് ഹാനിയാവാത്ത ആവശ്യങ്ങള് അംഗീകരിക്കുന്നതിലും, യാതൊരുതെററുലില്ലെന്നു മാത്രമല്ല മാധ്യമങ്ങളെങ്കിലും അവ വിവാദമാക്കാതെ നോക്കേണ്ടതുമാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ