2012, ജൂൺ 11, തിങ്കളാഴ്‌ച

വി എസ്, പിണറായി...ഇടതുപക്ഷം…വ്യതിയാനം?


കേരളത്തിലെ കമ്മ്യൂണിസ്റ്റ് (മാറ്ക്സിസ്റ്റ്) പാറ്ടിയില് നിലനില്ക്കുന്ന പ്രശ്നങ്ങളും,പുറത്ത് നടക്കുന്ന അതിന്റെ അലയൊലികളും വീക്ഷിക്കുകയും ആ പാറ്ടിയെ സ്നേഹിക്കുകയും ചെയ്യുന്ന ഏതൊരാളും എത്തിപ്പെടുന്ന ചില നിഗമനങ്ങള പന്കുവെക്കുകയാണിവിടെ.
നേതൃനിരയിലെ കുറച്ച് സഖാക്കളുടെ പിടിവാശിയും,താന് പോരിമയുമാണ് ഈ പ്രനങ്ങളെ ഇത്രത്തോളം വഷളാക്കിയത്. വലതുപക്ഷ വ്യതിയാനം സംഭവിച്ചവരെന്നും, യഥാറ്ത്ത ഇടതുപക്ഷക്കാരെന്നുമുള്ള രണ്ടു ചേരിയാക്കി ഈ പ്രശ്നങ്ങളെ താത്വികവത്കരിക്കാനും അതു വഴി കേരളത്തിലെ പാറ്ടിയെ അവമതിക്കാനും നടത്തുന്ന ശ്രമങ്ങള് പലപ്പോഴും ചില നോതാക്കളുടെ വ്യക്തി താത്പര്യങ്ങള് മാത്രമാണെന്നതും  വലതു പക്ഷ മാധ്യമ കൂട്ടായ്മ നടത്തുന്ന ഇടന്കോലിടലിടലിനെ അതിനുവേണ്ടി അവറ് സമറ്ഥമായി ഉപയോഗിക്കുകയുമാണിവിടെ ചെയ്യുന്നത്. സി പി എമ്മിന്റെ പാറ്ടി പരിപാടിയോട് ഈ വിഭാഗങ്ങള്ക്കൊന്നും വിയോജിപ്പുള്ളതായി ഇതുവരെ അറിയാന് കഴിഞ്ഞിട്ടില്ല. പിന്നെ എന്താണു പ്രശ്നം.
  ഔദ്യോഗിക പക്ഷം എന്നു പറയപ്പെടുന്ന വിഭാഗത്തോടൊപ്പം നില്ക്കുന്നവരെ എന്തു വൃത്തികേടുകളില്നിന്നും സംരക്ഷിച്ചു നിറ്ത്തുക എന്ന തെറ്റായ നടപടി നേതൃത്വത്തില്നിന്നുണ്ടാകുന്നു എന്നത് ഒട്ടും അശാസ്യമല്ലാത്തതും പാറ്ടിയെ നിരീക്ഷിക്കുന്നവറ്ക്ക് ബോധ്യപ്പെടുന്നതുമായ ഒരു കാര്യമാണ്. ഏതു വിധേനയും ഉദ്ദേശിച്ച കാര്യങ്ങള് കൂടുതല് അധ്വാനം കൂടാതെ വിജയിപ്പിക്കുക എന്ന തന്ത്രം നടപ്പിലാക്കാന് വേണ്ടി സ്വികരിക്കുന്ന നിലപാടുകള് സന്പന്ന വറ്ഗ്ഗവുമായി ചില തെറ്റായ നീക്കുപോക്കുകള്ക്ക് വഴിവെക്കുന്നു എന്ന ധാരണ പൊതുജനങ്ങള്ക്കിടയില് ബലപ്പെട്ടിട്ടുണ്ട്. ദോശാഭിമാനി ബോണ്ട് വിവാദം അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്.
പി ശശി യുടെ കാര്യത്തില് നടപടി എടുക്കാനുണ്ടായ കാലതാമസവും, പെരിയാരം മെഡിക്കല് കോളേജിലെ സീറ്റ് വില്പനയും, 50 ലെത്തിയ കാസറ്ക്കോട്ടിലെ രമേശന് ഡി വൈ എഫ് ഐ യുടെ നോതൃത്വത്തില് തുടറ്ന്നതും ഒപ്പം നില്ക്കുന്നവരെ വഴിവിട്ട് സംരക്ഷിക്കുക എന്ന തെറ്റായ നിലപാടിന്റെ ഉദാഹരണങ്ങളാണ്. ഇത്തരം പാളിച്ചകള് ഒരു കാരണാവശാലും സി പി എം പോലുള്ള ഒരു പാറ്ടിയില് സംഭവിക്കാന് പാടില്ലാത്തതും ഒരുതരത്തിലുള്ള ന്യായീകരണവും അറ്ഹിക്കാത്തതുമാണ്.
എന്നാല് ഇത്തരം ചില പ്രശ്നങ്ങളെ പറ്വ്വതീകരിപ്പിച്ച് പ്രചരിപ്പിച്ചുകൊണ്ട് പലതു പക്ഷ മാധ്യമ പിന്തുണയോടെ നിലവിലുള്ള ഒരു ഇടതു പക്ഷ ബദലിനെ ക്ഷീണിപ്പിക്കാന് നടത്തുന്ന ശ്രമം ഏതു ഭാഗത്തുനിന്നുണ്ടായാലും, അവറ് എത്ര തന്നെ ഉന്നതരായിരുന്നാലും മാപ്പറ്ഹിക്കുന്നതല്ല. ആരോപണങ്ങള് പലപ്പോഴും സത്യമാവണമെന്നില്ല എന്ന ബോധ്യത്തോടെ തന്നെ പറയട്ടെ സ്വന്തക്കാറ്ക്ക് ഭൂമി പതിച്ച് നല്കിയതിന്റെ പേരിലും, മകന് വഴിവിട്ട് സ്ഥാനക്കയറ്റം നല്കിയതിന്റെ പേരിലുമെല്ലാം ആരോപണ വിധോയനായി നില്ക്കുന്ന ആളാണ് മറുപക്ഷത്തിന് നേതൃത്വം നല്കുന്നതെന്ന വിരോധാഭാസവും നിലനില്ക്കുന്നു.
പാറ്ടി പരീക്ഷണങ്ങളെ നേരിടുന്പോളെല്ലാം എതിറ്പക്ഷത്തിനു സഹായകരമായ നിലപാട് സ്വീകരിക്കുകയും, ഒരു ഘട്ടത്തില് മനസാക്ഷി വോട്ടിനു വരെ ആഹ്വാനം ചെയ്യുകയും ചെയ്തു കൊണ്ട് എന്തു തിരുത്തലാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത് എന്ന് സാമാന്യ ബുദ്ധിയുള്ളുറ്ക്ക് മനസ്സിലാകുന്നില്ല. ഒരു പാറ്ടിയുടെ നേതൃനിരയില് നിന്നുകൊണ്ട് മുന്നണി മര്യാദ ലംഘിച്ച് പ്രാദേശികമായി വിഘടിച്ചു നില്ക്കുന്ന മറ്റൊരു വിഭാഗത്തെ പ്രകീറ്ത്തിക്കുന്ന നിലപാട് ആരെ സഹായിക്കാനാണ് എന്നതും അദ്ദേഹം വ്യക്തമാക്കേണ്ടതാണ്. അതല്ല വിഘടിത വിഭാഗമാണ് ശരി എന്കില് അവരോട1പ്പം നിലയുറപ്പിക്കുന്നതല്ലെ രാഷ്ഠ്രീയ സത്യ സന്ധത.
വിവിധ ഘട്ടങ്ങളില് അദ്ദേഹത്തിന്റെ തന്നെ മുന് കയ്യോടെ പാറ്ടിയില് നിന്നു പുറത്താക്കപെടുകയും, അതിനു ശേഷം പാറ്ടിയേട് ശത്രുതാ മനോഭാവത്തോടെ പ്രവറ്തത്തിച്ചുവരികയും ചെയ്യുന്നവരും, പി സി ജോറ്ജ് മുതല് ഉമ്മന് ചാണ്ടി വരെ യുള്ളവരും പലതു മാധ്യമങ്ങളുമാണ് അദ്ദേഹത്തിന്റെ സ്തുതി പാടകറ് എന്നതും പ്രത്യേകം സ്മരിക്കേണ്ടതാണ്.
ഇനി പാറ്ടിയെകൊണ്ട് എനിക്കൊന്നും നേടാനില്ല അതിനാല് സറ്വ്വത്ര സ്വതന്ത്രനായി ഒരു മഴവില് നേതാവായി കയ്യടി നേടാനുള്ള തന്ത്രമായി മാത്രമേ ഈ സാഹചര്യത്തില് വി എസിന്റെ നിലപാടിനെ കാണാനാകൂ എന്നതാണ് വസ്തുത. അതല്ലെന്കില് തന്റെ ഭിന്നമായ പ്രത്യശാസ്ത്ര നിലപാട് വ്യക്തമാക്കിക്കോണ്ട് സി പി എമ്മില് നിന്ന് പുറത്ത് വന്നുകൊണ്ടാണ് അദ്ദേഹം സത്യ സന്ധതയും പ്രതി ബദ്ധതയും തെളിയിക്കേണ്ടത്.