2011, ഫെബ്രുവരി 23, ബുധനാഴ്‌ച

ആരോപണങ്ങളുടെ പെരുമഴ

-------------------------
കുഞ്ഞാലിക്കുട്ടിയുടെ മരണ ഭയത്തോടെയുള്ള കുററസമ്മതത്തില് തുടങ്ങയതും റൗഫ് വിശദമായി അവതരിപ്പിച്ച് പുരോഗമിപ്പിച്ചതുമായ അഴിമതി ആരോപണങ്ങള് പിള്ളയുടെ ജയില്വാസത്തിലും, ഞാന് പ്രതിയാണെങ്കില് അതിനു മുന്പ് ഉമ്മന് ചാണ്ടി പ്രതിയാകണമെന്ന് മുസ്തഫയുടെ വെളിപ്പെടുത്ത്ലിലും, 130% കറാറ് തുക വറ്ദ്ധിപ്പിച്ച് കറാരുകാരുമായി ഒത്ത് കളിച്ച എന്നേക്കാള് മുന്പ് 200% വര്ദ്ധനവ് നല്കിയ മാണി കുററക്കാരനാവേണ്ടതല്ലെ എന്ന പിള്ളയുടെ ആരോപണവും, ജഡ്ജിക്ക് കൈക്കൂലി കൊടുക്കാന് കേരള ഹൗസില് ഞാനും പോയി എന്ന സുധാകരന്റെ സ്വയം സമ്മതവും, കുരിയാറ്കുററിയില് ജേക്കബിന്റെ പങ്കില് കോടതിക്ക് തന്നെ സംശയം ഉയറ്ന്ന സാഹചര്യവും, വയലാറ് രവിയും, പത്മജയും, ചന്ദ്രചൂഡനും ബാറ് ലൈസന്സിന് കൈക്കൂലി വാങ്ങി എന്ന ബാറുകാരന്റെ വെളിപ്പെടുത്തലും എല്ലാം കൂടിയായി യുഡി എഫ് ജീറ്ണ്ണതയുടെ പടുകുഴിയില് മുങ്ങിത്താഴുന്ന ഈ അവസരത്തില്
യുഡി എഫിന്റെ സംസ്ഥാന സമിതി ചേറ്ന്ന് ഇടതുപക്ഷത്തിനെതിരില് ചെളി തെറിപ്പിക്കാന് തീരുമാനിച്ച വിവരം മാധ്യമങ്ങള് റിപ്പോറ്ട് ചെയ്ത ഉടന്തന്നെ വി എസ്സിന്റെ മകനെതിരില് ആരോപണവുമായി സദീശനും കൂട്ടരും പ്രത്യക്ഷപ്പെട്ടിരിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫ്ഫീസ് ഗൂഡാലോചന നടത്തിയതിന്റെ തെളിവുകള് ലീഗ് ഉമ്മന്ചാണ്ടിക്ക് കൈമാറി എന്നും, അത് നേതാക്കളുമായി ആലോചിച്ച് പുറത്ത് വിടുമെന്നും, ഒരു ശ്രുതി കേട്ടിരുന്നു. ആ തെളിവുകള്ക്ക് എന്തു പററി എന്ന് ജനങ്ങള്ക്കറിയാന് കൗതുകമുണ്ട്. ആ അവസ്ഥ തന്നെ യാകുമോ ഈ ആരോപണങ്ങള്ക്കും.
2001 ല് യുഡി എഫ് അധികാരത്തില് വന്ന ശേഷം ഇടതന്മാരുടെ അഴിമതി അന്വേഷിക്കാന് മന്ത്രിസഭ ആലോചിച്ചെന്നും, എന്നാല് നമ്മളെ പോലുള്ള രാഷ്ട്രീയ പ്രവര്ത്തകരല്ലെ അവറ് അതിനാല് അന്വേഷിക്കേണ്ടതില്ലെന്ന് ആന്റണി പറഞ്ഞതിനാലാണ് അന്വേഷിക്കാതിരുന്നതെന്നും, ടി എം ജാക്കബ് പത്രസമ്മേളനം നടത്തി പറഞ്ഞത്കേട്ടു. ചലി തെറിപ്പിക്കാന് ഞങ്ങള്ക്കുമറിയുമെന്ന ഭീഷണിയും കൂടെ കണ്ടു. ഇതില്നിന്നും രാഷ്ട്രീയക്കാറ്ക്ക് അഴിമതി ആവാമെന്നാണൊ ആന്റണിയും, യു ഡി എഫ് മന്ത്രിസഭയും തീരുമാനിച്ചത്.
അതോ ഞങ്ങള് ചെളിയില് മുങ്ങിയിരിക്കുന്നു. അതിനാല് ആ ചെളി നിങ്ങളെ മേലിലും തെറിപ്പിക്കും എന്ന ഭീഷണിയോ?

2011, ഫെബ്രുവരി 18, വെള്ളിയാഴ്‌ച

ഈ കേസുകള്ക്ക് സി പി എമ്മിനെ എന്തിനു പഴിക്കണം?

റൗഫ് എന്നെ കൊല്ലാന് വരുന്നു. അധികാരത്ത്തിലുള്ള സമയത്ത് ബ്ളാക്ക് മെയ്ലിംഗിന് വിധേയനായി ഞാന് അവിഹിതമായി പലതും ചെയ്തു. തങ്ങള്ക്ക് വാക്ക് കൊടുത്തിത്തുണ്ട് ഇനി ഞാന് അങ്ങിനെ ആവറ്ത്തിക്കില്ല എന്ന്. ഐസ് ക്രീം കേസ് വീണ്ടും ചറ്ച്ചാ വിഷയമായത് കുഞ്ഞാലിക്കുട്ടിയുടെ ഈ വാറ്ത്താ സമ്മേളനത്തോടെയല്ലെ.
പത്തായക്കോടന് സീതിഹാജിയുടെ അദ്ധ്യക്ഷതയിലുള്ള നിയമസഭാ സമിതിയല്ലെ ഇടമലയാറ് അഴിമതി സ്ഥീരീകരിച്ചത്. ബാലക്രിഷ്ണപിള്ള പ്രതിയായ ഈ കേസില് സുദീറ്ഘ കാലത്തെ വാദത്തിനു ശേഷം സുപ്റിമ് കോടതിയല്ലെ ശിക്ഷിച്ചത്.
കേരളാ ഹൗസില് വെച്ച് ആദ്യം 21 ഉം പിന്നെ 15 ഉം ലക്ഷം ജഡ്ജിക്ക് കൈക്കൂലി കൊടുത്തതിന് ഞാന് സാക്ഷിയാണെന്ന് സുധാകരനല്ലെ പറഞ്ഞത്. എന്റെ കേസും ആ ബെന്ചിലായത് കൊണ്ട് അദ്ദേഹം കൈക്കൂലി വാങ്ങുന്നുണ്ടോ എന്ന് ഉറപ്പ് വരുത്താനാണ് ഞാന് അവിടെ പോയതെന്നും അദ്ദേഹം തന്നെയല്ലെ പറഞ്ഞത്.
ഗുരുതരമായ ഇത്തരം ആരോപണങ്ങളും, വെളിപ്പെടുത്തലും ഉണ്ടായസ്ഥിതിക്ക് കേസ് ചാറ്ജ് ചെയ്തതാണോ ഗവണ്മെന്റ് ചെയ്ത തെററ് .
യു ഡി എഫ് നേതാക്കളുടേയും, ഭരണത്തിലേയും ജീറ്ണ്ണതകള് ഓരോന്നോരോന്നായി പുറത്ത് വരുന്നത് അവരിലൂടെ തന്നെയാണ്. ഇതൊക്കെ കണ്ടിട്ടും, കേട്ടിട്ടും, സി പി എമ്മും, ജനങ്ങളും, മിണ്ടാതിരിക്കണമെന്ന് ഉമ്മന് ചാണ്ടിയും, കൂട്ടരും പറഞ്ഞാല് അത് അനുസരിക്കാന് മാത്രം ഷണ്ടന്മാരാകണോ നമ്മള്.
ഇനിയും ഇത്തരം ജീറ്ണ്ണതകള് ആവറ്ത്തിക്കാതിരിക്കാന് യു ഡി എഫിനെ ഭരണത്തില്നിന്ന് അകററി നിറ്ത്താന് ജനങ്ങള് തയ്യാറായാല് അവരെ എന്തിനു കുററപ്പെടുത്തണം. അഞ്ചു വറ്ഷം കൂടെ അവരെ അധികാരത്തില് നിന്ന് മാററി നിറ്ത്താന് ജനങ്ങള് തയ്യാറാവണം. ഒരു ചെറിയ ഷോക്ക് ട്രീററ് മെന്റ്.

2011, ഫെബ്രുവരി 12, ശനിയാഴ്‌ച

കള്ളന്മാരും, കൊലപാതകികളും പൂമാലയിട്ട് സ്വീകരിക്കപ്പെടുന്നു.

‍ സംസ്ഥാനത്തിന്റെ സന്പത്ത് കൊള്ളയടിച്ച കുററത്തിന് ശ്രീ ബാലക്രിഷ്ണപിള്ള അവസാനം ശിക്ഷിക്കപ്പെട്ടിരിക്കുന്നു. അഴിമതിക്കാരനായ ഒരു രാഷ്ടീയ നേതാവെങ്കിലും ശിക്ഷിക്ക്സ്പ്പെട്ടതില് കേരളീയ സമൂഹം മൊത്തം ആശ്വസിക്കുന്പോള് മൂന്ന് മാസം കഴിഞ്ഞാല് അധികാരം പ്രതീക്ഷിച്ചിരിക്കുന്ന യു ഡി എഫ് നേതാക്കള് ഒന്നടങ്കം തെല്ലും ഉളുപ്പില്ലാതെ അഴിമതിയെ വെള്ളപൂശി അദ്ദേഹത്തെ സ്വീകരിച്ചിരിക്കുന്നു. പത്ത് വോട്ടെങ്കിലും കയ്യിലുണ്ടായിരുന്നെങ്കില് സൗമ്യയെ മൃഗീയമായി കൊലപ്പെടുത്തിയ സ്വാമിയേയും ഇവര് ഇത്തരത്തില് തന്നെ സ്വീകരിക്കുമായിരുന്നില്ലെ.
കുഞ്ഞാലിക്കുട്ടിമാരെയും, പിള്ളമാരേയും സ്വീകരിച്ചാനയിച്ച് കൊണ്ട് നടക്കുന്ന, ജീറ്ണ്ണതയുടെ നെല്ലിപ്പടിയിലെത്തിനില്ക്കുന്ന മുന്നണിയായി യു ഡി എഫ് മാറിയിരിക്കയാണ്. ഇതെല്ലാം കണ്ടിട്ടും, കേട്ടിട്ടും മനസ്സിലാകാതെ,ഈ മുന്നണിയെ തന്നെ അധികാരത്തില് ഏററിയാലുള്ള വരുന്ന അഞ്ചു വറ്ഷത്തെ കേരളത്തിന്റെ അവസ്ഥ മുന് കൂട്ടി കണ്ട് അതിനനുസരിച്ച് തെരെഞ്ഞെടുപ്പു സമയത്തെങ്കിലും, നാം പ്രതികരിച്ചില്ലെങ്കില നാടിനെ വ്യഭിചരിച്ച് സന്പത്തും, സംസ്കാരവും, ഈ വൃത്തികെട്ട വറ്ഗ്ഗം കശാപ്പ് ചെയ്യും.
നമ്മുടെയൊന്നും പ്രതീക്ഷക്കൊത്തെത്തിയില്ലെങ്കിലും, പറയത്തക്ക അഴിമതിയില്ലാത്ത, ഭരണം കാഴ്ചവെക്കുകയും, ശശിയെപോലെ ആരോപണ വിധേയരയവറ്ക്കെതിരില് അന്വേഷണത്തിനെങ്കിലുമ്, തയ്യാറാവുകയുംതാഴേതട്ടില്കിടക്കുന്ന ജനവിഭാഗത്തിന് ഇത്തിരിയെങ്കിലും സഹായമാവുകയും ,ചെയ്യുന്ന ഇടതുപക്ഷം തന്നെയല്ലെ താരതമ്മ്യേന നല്ലതെന്ന് മനസ്സിലാക്കി പ്രവറ്ത്തിക്കേണ്ടതല്ലെ.
സുപ്രിം കോടതി ജഡ്ജിക്ക് കൈക്കൂലി കൊടുത്തതിന് ദൃക്സാക്ഷിയായിനിന്ന മഹത് വ്യക്തി ഇതുവരെ മൗനം പാലിക്കുകയും, ജനാധിപത്യത്തിനും, മൗലികാവകാശത്തിനുമെതിരായ വിധികളെ വിമറ്ശിക്കുന്നവരെ ഭത്സിക്കുകയും ചെയ്തിരുന്ന ഇകൂട്ടര് കള്ളന്മാറ്ക്കെതിരെ കോടതി നടപടിയെടുത്തപ്പോള് ജഡ്ജിമാരെല്ലാം രാഷ്ട്രീയക്കാരന്റെ തിണ്ണ നിരങ്ങികളും, കൈക്കൂലിക്കാരുമാണെന്ന് വിളിച്ച് കൂവുംപോള് ഇത്തരം നേതാക്കള്ക്ക് നമ്മെ നയിക്കാന് അറ്ഹതയുണ്ടോ എന്ന് നാം സ്വയം വിലയിരുത്തണം.
വോട്ടാവകാശം വിനിയീഗിക്കുന്പോള് നമ്മുടേയും നമ്മുടെ രാജ്യത്തിന്റേയും ഭാവിയാണ് ഇവരെ ഏല്പിക്കുന്നതെന്ന ചിന്ത നമ്മുടെ മനസ്സിലുണ്ടാവണം. ആ തിരിച്ചറിവോടെവേണം നമ്മുടെ ഇനിയങ്ങോട്ടെങ്കിലുമുള്ള പ്രവറ്ത്തനങ്ങളും, പ്രതികരണങ്ങളും.