2010, ഒക്‌ടോബർ 25, തിങ്കളാഴ്‌ച

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് 2010

അക്രമങ്ങളുടെ പരസ്പര ആരോപണങ്ങള്‍ക്കിടയില്‍ പഞ്ചായത്ത് തെരെഞ്ഞെടുപ്പ് കഴിഞ്ഞിരിക്കയാണല്ലൊ,രാഷ്ട്രീയ നേതാക്കളിലോടെയും മാധ്യമങ്ങ്ളിലോടെയും പ്രചരിപ്പിക്കുന്ന രൂപത്തില്‍ ഭീകരമായ ഒരന്തരീക്ഷത്തിലാണൊ ഈ തിരഞ്ഞെടുപ്പ് നടന്നത്?രാഷ്ട്രീയ സ്പിരിററിന്റെ ഉന്നതിയില്‍ പ്രവര്‍ത്തകര്‍ നില്‍ക്കുന്ന അവസരത്തില്‍ ഏതെന്കിലുമൊരു ചൂടന്റെ അപക്വമായ പ്രതികരണം ചെറിയ അനിഷ്ടസംഭവങ്ങള്‍ക്കൊക്കെ കാരണമാവുക സ്വാഭാവികം മാത്രം. ദൃശ്യ മാധ്യമങ്ങള്‍ ഇത്ര പ്രചാരത്തിലില്ലായിരുന്ന കാലത്ത് ഇതിലും എത്രയോ വലിയ അക്രമങ്ങള്‍ കേരളം തന്നെ കണ്ടിട്ടുണ്ട്. ഇതില്‍ ഇത്ര കാടിളക്കേണ്ട കാര്യമൊന്നുമുള്ളതായി പരിചയസംബന്നര്‍ക്ക് തോന്നാന്‍ ഇടയില്ല. കണ്ണൂരില്‍ യു ഡി എഫ് ന് പിടിച്ചു നില്‍ക്കാന്‍ ചിലത് പറഞ്ഞേ ഒക്കൂ. അതിനെ പ്രതിരോധിക്കാന്‍എല്‍ ഡി എഫ് ന് മറുവാദവും ഉന്നയിക്കണം. പറഞ്ഞു നില്‍ക്കാന്‍ ഉതകുന്ന വിജയം അവിടെ ഉ ഡി എഫ് ന് ഉണ്ടായില്ലെന്കില്‍ ഈ മുറവിളി ചില ആഴ്ചകള്‍ കൂടി നീണ്ടു നില്‍ക്കും. ഇനി രണ്ടാം നാള്‍ റിസള്‍ട്ട് വരികയായി. അതു മുതല്‍ ജയം അവകാശപെട്ടുള്ള തര്‍ക്കം തുടങ്ങുകയായി. സീററ് കുറഞ്ഞവര്‍ കിട്ടിയ വോട്ടിന്റെ ശതമാനകണക്കുപകരിക്കുമെന്കില്‍ അതെടുത്തുപയോഗിക്കും. കഴിഞ്ഞ പാര്‍ലമെന്റ് തെരെഞ്ഞെടുപ്പിനെ അപേക്ഷിച്ച് മെച്ചപെട്ട നിലകിട്ടിയതിനെ ഇടതുപക്ഷം ഉയര്‍ത്തിക്കാട്ടും. 2005 ലെ പഞ്ചായത്ത് തെരെഞ്ഞെടുപ്പിനേയും തുടര്‍ന്നുണ്ടായ അസംബ്ളി തെരെഞ്ഞെടുപ്പിനേയുമാകും വലതുപക്ഷം കൂട്ടു പിടിക്കുക. ജനവിധി ഇവക്കു രണ്ടിനും ഇടയിലാവാനാണല്ലൊ സാധ്യത കൂടുതല്‍.അങ്ങിനേ വാര്‍ത്താ മാധ്യമങ്ങള്‍ക്ക് സമയവും സ്ഥലവും കളയാന്‍ ഒരു വിഷയവുമായി. .പൊതുജനങ്ങള്‍ക്ക് അടുത്ത തെരെഞ്ഞെടുപ്പുവരെ മീന്‍ വറുക്കാന്‍ അടുപ്പത്ത് വെച്ച സമയത്ത് കാള്ളിംഗ് ബെല്‍ മുഴങ്ങി മീന്‍ കരിയില്ലെന്ന സമാധാനവും.
അടിക്കുറിപ്പ്: പോള്‍ ചെയ്യാത്ത വോട്ടുകളുടെ കണക്കെടുത്താല്‍ പകുതിയിലധികവും സര്‍ക്കാര്‍ ഉദ്യോഗസ്ഥരാകും. അവര്‍ക്കിതൊക്കെ പുച്ചമാണല്ലൊ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ